സ്വന്തം കാര്യം മാത്രം നോക്കുന്ന പ്രസിഡന്‍റാണ് ട്രംപ്; പരിഹാസത്തിനു മറുപടിയുമായി കമല ഹാരിസ്

ഡെമോക്രാറ്റിക് വൈസ്പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി തന്നെ പ്രഖ്യാപിച്ചതിനു പിന്നാലെ രൂക്ഷമായി പരിഹസിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് മറുപടിയുമായി കമല ഹാരിസ്. തെരഞ്ഞെടുപ്പിനെ നേരിടാന്‍ താന്‍ പൂര്‍ണ സജ്ജയാണെന്ന് കമല ഹാരിസ് പറഞ്ഞു.

രാജ്യം അതിന്‍റെ സമസ്ത മേഖലകളിലും തകര്‍ച്ചയും തിരിച്ചടികളും നേരിടുന്ന സമയത്താണ് തെരഞ്ഞെടുപ്പ് വരുന്നത്. സാന്പത്തിക മേഖലയും, ആരോഗ്യ മേഖലയും കുട്ടികളുടെ കാര്യങ്ങളുമെല്ലാം തകിടം മറിഞ്ഞിരുക്കുന്ന, വന്പന്‍ തിരിച്ചടി നേരിടുന്ന സമയമാണിത്. അമേരിക്കയ്ക്ക് ഇപ്പോള്‍ ആവശ്യം ശക്തമായ ഒരു നേതൃത്വമാണെന്നും അവര്‍ തന്‍റെ പ്രസംഗത്തിലൂടെ വ്യക്തമാക്കി.

രാജ്യത്തിന് ഇപ്പോള്‍ ഒരു പ്രസിഡന്‍റ് ഉണ്ട്. പക്ഷേ അദ്ദേഹത്തിന് സ്വന്തം കാര്യം നോക്കാന്‍ മാത്രമേ സമയമുള്ളു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത ജനങ്ങളുടെ വിഷയങ്ങള്‍ അദ്ദേഹം പരിഗണനയ്ക്ക് പോലും എടുക്കുന്നില്ല- കമല കുറ്റപ്പെടുത്തി. ട്രംപിന്‍റെയും- മൈക്ക് പെന്‍സിന്‍റെയും നേതൃത്വത്തിലുള്ള ഒരു പരാജയപ്പെട്ട ഭരണകൂടത്തെ നമുക്കിനി ആവശ്യമില്ല. 83 ദിവസങ്ങള്‍ക്കപ്പുറം രാജ്യത്തിന്‍റെ പുതിയ ഭാവി തെരഞ്ഞെടുക്കാനുള്ള അവസരമാണ് നമുക്ക് മുന്നിലുള്ളതെെന്നും കമല ചൂണ്ടിക്കാട്ടി.

ട്രംപ് ഭരണത്തിലേറുന്പോള്‍ ബരാക് ഒബാമയും ജോ ബൈഡനും ചേര്‍ന്ന് ശക്തമായ അടിത്തറപാകിയ ഒരു സാന്പത്തിക മേഖലയായിരുന്നു അമേരിക്കയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍, ട്രംപിനു കീഴില്‍ അത് തകിടം മറിഞ്ഞുവെന്നും രാജ്യത്തെ സാന്പത്തികാവസ്ഥപോലും പ്രതിസന്ധിയുടെ വക്കിലെത്തിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം കമലയെ പരിഹസിച്ച ട്രംപിനെതിരെ ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡനും രംഗത്തുവന്നു.കമലയെ പരിഹസിച്ച ട്രംപിന്‍റെ നടപടി തീര്‍ത്തും നിരാശജനകമാണെന്ന് ബൈഡന്‍ തുറന്നടിച്ചു.

ട്രംപിന് ഏറ്റവും നന്നായി അറിയാവുന്ന പണിയാണ് ഒരാളെ കളിയാക്കുക, അപവാദ പ്രചരണം നടത്തുക എന്നത്. അത് കമലയ്ക്കെതിരെയും ട്രംപ് പ്രയോഗിച്ചു. എന്നാല്‍ അത് തരംതാണ രീതിയാണെന്ന് ട്രംപ് ഓര്‍ക്കണം- ബൈഡന്‍ പറഞ്ഞു.കോവിഡ് പ്രതിരോധത്തിലും, തൊഴിലില്ലായ്മ പ്രശ്നത്തിലും, കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പ്രശ്നത്തിലുമെല്ലാം ട്രംപ് സ്വീകരിച്ച നിലപാടുകള്‍ ജനോപകാരപ്രദമല്ലെന്നും എല്ലാത്തിലും ഒരു പ്രത്യേക വിഭാഗത്തോടുള്ള പ്രതിബദ്ധത പ്രകടമാക്കുക മാത്രമാണ് ട്രംപ് ചെയ്തിട്ടുള്ളതെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.

കമലയുമൊത്തുള്ള ആദ്യ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെയാണ് ബൈഡന്‍ ട്രംപിനെതിരെ ശക്തമായി പ്രതികരിച്ചത്. നേരത്തെ, കമല ഹാരിസിനെ വൈസ്പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തതിനു പിന്നാലെ അവരെ പരിഹസിച്ച്‌ ട്രംപ് രംഗത്തെത്തിയിരുന്നു. കമല ഒരു മോശപ്പെട്ട സ്ത്രീയാണെന്നും അവര്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യയല്ലെന്നുമായിരുന്നു ട്രംപിന്‍റെ പരിഹാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News