മൂന്നാർ പെട്ടിമുടിയിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരും. തുടർച്ചയായ പതിനൊന്നാം ദിവസമാണ് തെരച്ചിൽ തുടരുന്നത്. ഇതു വരെ 58 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 12 പേരെ കൂടി കണ്ടെത്താനുണ്ട്.
ദുരന്തനിവാരണ സേനയും പോലീസും ഫയർഫോഴ്സും പ്രദേശവാസികളുടെയും ആദിവാസികളുടെയും സഹായത്തോടെയാണ് തെരച്ചിൽ പുരോഗമിക്കുന്നത്. അഞ്ച് പോലീസ് നായകൾ ഉൾപ്പെടുന്ന ഡോഗ് സ്ക്വാഡും തെരച്ചിലിനായി എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തെരച്ചിലിനായി അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും ഉപയോഗിക്കും.
പുഴയോരത്ത് നിന്ന് കൂടുതല്‍ മൃതദേഹം കിട്ടിയതിന്റെ പശ്ചാത്തലത്തിൽ പുഴയോരം കേന്ദ്രീകരിച്ചുള്ള തെരച്ചിലിനാണ് പ്രാധാന്യം നല്‍കുന്നത്. ഉരുള്‍പൊട്ടിലില്‍ ഒലിച്ച് വന്ന മണ്ണും കല്ലും നീക്കം ചെയ്ത് പുഴയിലെ തെരച്ചില്‍ ഇന്ന് മുതല്‍ സൂക്ഷ്മമാക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here