മലയാള സിനിമയിലെ ഹിറ്റ് മേക്കറായിരുന്ന സംവിധായകന്‍ ഐ. വി. ശശിയുടെ സ്മരണാര്‍ത്ഥം; ഓരോ വര്‍ഷവും, മലയാള സിനിമയിലേക്ക് കടന്നുവരുന്ന മികച്ച പുതുമുഖ സംവിധാന പ്രതിഭക്കായി ഐ. വി. ശശി അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് ഫസ്റ്റ് ക്ലാപ്പ്.
ഐ. വി. ശശിയുടെ ശിഷ്യ9മാരും, മലയാള സിനിമയിലെ മുന്‍നിര സംവിധായകരുമായ ജോമോന്‍, എം. പത്മകുമാര്‍, ഷാജൂണ്‍ കാര്യാല്‍ എന്നിവരായിരിക്കും പുരസ്‌ക്കാര നിര്‍ണ്ണയത്തിന്റെ മുഖ്യ രക്ഷാധികാരികാരി. തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, നിര്‍മ്മാതാവ് വി. ബി. കെ. മേനോന്‍ എന്നിവരടങ്ങുന്ന ജൂറിയായിരിക്കും അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുക്കുക.
50000 രൂപയും, പ്രശസ്ത കലാസംവിധായക9 നേമം പുഷ്പരാജ് രൂപകല്‍പ്പന ചെയ്ത ശില്‍പവും അവാര്‍ഡ് ജോതാവിന് പാരിതോഷികമായി നല്‍കുന്നതാണ്. ഐ. വി. ശശിയുടെ ഓര്‍മ്മദിനമായ ഓക്ടോബര്‍ 24-നായിരിക്കും അവാര്‍ഡ് പ്രഖ്യാപനം. പ്രശസ്ത സിനിമാതാരം മഞ്ജു വാര്യരും, മറ്റ് താരങ്ങളും പങ്കെടുക്കുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ വെച്ച് ഐ. വി. ശശിയുടെ പത്‌നിയും, അഭിനേത്രിയുമായ ശ്രീമതി സീമയെ പൊന്നാട ചാര്‍ത്തി ആദരിക്കുന്നതാണ്.
ഇതോടൊപ്പം, സിനിമാ മേഖലയിലേക്ക് കടന്നുവരാ9 ആഗ്രഹിക്കുന്ന പുതിയ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2020 ഒക്ടോബര്‍ മാസം ഐ. വി. ശശി ഇന്റര്‍നാഷണല്‍ ഷോട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുവാനും ഫസ്റ്റ് ക്ലാപ്പ് തീരുമാനിച്ചിരിക്കുന്നു. സംവിധായക9 ലിജോ ജോസ് പെല്ലിശ്ശേരി ജൂറി ചെയര്‍മാനും, സംവിധായകരായ മധുപാല്‍, അ9വര്‍ റഷീദ്, വിധു വി9സെന്റ്, മിഥു9 മാനുവല്‍ തോമസ്, മധു സി. നാരായണ9 എന്നിവര്‍ ജൂറി അംഗങ്ങളുമാവുന്ന പാനലായിരിക്കും ഷോട്ട് ഫിലിം ഫെസ്റ്റിവലിന്റെ വിധികര്‍ത്താക്കള്‍.
30 മിനിട്ടില്‍ താഴെ സമയ ദൈര്‍ഘ്യവും, ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടുകൂടിയതുമായ ഏത് ഭാഷയിലൊരുക്കിയ ഹ്രസ്വ- ചിത്രങ്ങളും ഫെസ്റ്റിവലിലേക്ക് സമര്‍പ്പിക്കാവുന്നതാണ്. പ്രവാസി ചിത്രങ്ങള്‍ക്കും, ക്യാമ്പസ്സ് ചിത്രങ്ങള്‍ക്കുമായി മേളയില്‍ പ്രത്യേക വിഭാഗമുണ്ടായിരിക്കുന്നതാണ്.
മേളയില്‍ പങ്കെടുക്കാ ആഗ്രഹിക്കുന്നവര്‍ 2020 സെപ്റ്റംമ്പര്‍ 28-ന് മുൻപായി ചിത്രങ്ങള്‍ www.firstclapfilm.com എന്ന ഫസ്റ്റ് ക്ലാപ്പിന്റെ ഔദ്ദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മികച്ച ഷോട്ട് ഫിലിമിന് 50000 രൂപയും, മികച്ച സംവിധായകന് 25000 രൂപയും, മികച്ച പ്രവാസി ചിത്രത്തിന് 25000 രൂപയും, മികച്ച പ്രവാസി ചിത്രത്തിന്റെ സംവിധായകനും, മികച്ച ക്യാമ്പസ് ചിത്രത്തിനും, മികച്ച ക്യാമ്പസ് ചിത്ര സംവിധായകനും, മേളയിലെ മികച്ച തിരക്കഥക്കും, മികച്ച നടീനട9മാര്‍ക്കും 10000 രൂപ വീതവും പാരിതോഷികം നല്‍കുന്നതായിരിക്കും.
കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങുന്ന മുറക്ക്, എറണാകുളത്ത് വെച്ച് നടത്താ9 ഉദ്ദേശിക്കുന്ന വര്‍ണ്ണശബളമായ പുരസ്‌ക്കാരദാന ചടങ്ങിന് പ്രിയ മാധ്യമ സുഹൃത്തുക്കള്‍ എല്ലാവിധ സഹകരണവും, പിന്തുണയും നല്‍കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here