പ്രതിഷേധപ്പടയൊരുക്കി സിപിഐഎം; അണിനിരന്ന് കേരളം; ജനവിരുദ്ധ, സ്വകാര്യവല്‍ക്കരണ കേന്ദ്ര നയങ്ങള്‍ക്കെതിരെ സമരമുഖരിതമായി സംസ്ഥാനം

വീടുകൾ‌ സമരകേന്ദ്രങ്ങളാക്കി പ്രതിഷേധത്തിന്റെ പുതുചരിത്രം കുറിച്ച് കേരളം. സിപിഐ എം നേതൃത്വത്തിൽ ഞായറാഴ്‌ച സംഘടിപ്പിക്കുന്ന സത്യഗ്രഹത്തിൽ കാൽക്കോടിയിലേറെ ജനങ്ങൾ‌ അണിനിരന്നു. കോവിഡ്‌ കാലത്തും കേന്ദ്ര സർക്കാർ തുടരുന്ന ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള കേരളത്തിന്റെ താക്കീതായിമാറി സമരം. തിരുവനന്തപുരം വിമാനത്താവളം അദാനിക്കു തീറെഴുതാനുള്ള കേന്ദ്ര തീരുമാനത്തിനെതിരായ കേരളത്തിന്റെ പോരാട്ടത്തിനും സത്യഗ്രഹത്തിലൂടെ തുടക്കം കുറിച്ചു. വൈകിട്ട്‌ നാലുമുതൽ 4.30 വരെ നടന്ന സത്യഗ്രഹത്തിന്‌ സംസ്ഥാനത്തെ ലക്ഷക്കണക്കിനു വീടുകളും പാർടി, വർഗ ബഹുജന സംഘടനാ ഓഫീസുകളും‌ വേദിയായി.

വിദ്യാർഥികളും യുവജനങ്ങളും ജീവനക്കാരും തൊഴിലാളികളും കർഷകരും കർഷത്തൊഴിലാളികളും സമരത്തിന്‍റെ ഭാഗമായി. പാർടി നേതാക്കളും അംഗങ്ങളും വർഗ ബഹുജന സംഘടനാ പ്രവർത്തകരും കുടുംബസമേതം അണിനിരന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ കുടുംബസമേതം തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടിൽ സത്യഗ്രഹമിരുന്നു. പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ളയും കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദനും എ കെ ജി സെന്ററിൽ സത്യഗ്രഹത്തിൽ പങ്കെടുത്തു.

ആദായനികുതി ദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആറ്‌ മാസത്തേക്ക്‌ മാസം 7,500 രൂപവീതം അക്കൗണ്ടിൽ നിക്ഷേപിക്കുക, ആവശ്യക്കാർക്ക്‌ 10 കിലോ ഭക്ഷ്യധാന്യം ആറുമാസത്തേക്ക്‌ നൽകുക, തൊഴിലുറപ്പ്‌ പദ്ധതിപ്രകാരമുള്ള 200 ദിവസത്തെ ജോലി വർധിപ്പിച്ച‌ വേതനത്തിന്റെ അടിസ്ഥാനത്തിൽ നൽകുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സത്യഗ്രഹം സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News