എറണാകുളം മഞ്ഞുമലിൽ പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ യു പി സ്വദേശികളായന്വേഷണം യുപിയിലേക്കും.
കേസില്‍ യുപി സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷാഹിദ്, ഫർഹാദ് ഖാൻ, ഹനീഫ എന്നിവരാണ് അറസ്റ്റിലായത്. എന്നാല്‍ മറ്റ് മൂന്ന് പ്രതികൾ ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനം വിട്ടിരുന്നു.
പ്രതികളെ പിടികൂടാന്‍ ഉത്തര്‍പ്രദേശ് പൊലീസിന്‍റെ സഹായം തേടും. കേസന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. എറണാകുളം അസി.കമ്മീഷണർ ലാൽജിയുടെ നേതൃത്യത്തിൽ 10 അംഗ സംഘമായിരിക്കും കേസന്വേഷിക്കുക.
14 കാരിയെ മാർച്ച് മുതൽ ഓഗസ്റ്റ് വരെ നിരവധി തവണ പീഡനത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ വീടിന് സമീപം വാടകക്ക് താമസിച്ചിരുന്ന പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മാർച്ച് മുതൽ ഓഗസ്റ്റ് വരെ പെൺകുട്ടി നിരവധി തവണ പീഡനത്തിനിരയായെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ അടുത്തിടെ കാര്യമായ മാറ്റം ശ്രദ്ധയില്‍പെട്ടിരുന്നു. കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡനവിവരം പറയുന്നത്. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Get real time update about this post categories directly on your device, subscribe now.