ബാലഭാസ്കറിൻ്റെ മരണത്തിൽ ഡ്രൈവർ അർജുനെ സിബിഐ ചോദ്യം ചെയ്തു വിട്ടയച്ചു. വാഹനമോടിച്ചത് താനല്ലന്ന് നേരത്തെ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി അർജുൻ ആവർത്തിച്ചു. ആവശ്യമെങ്കിൽ നുണ പരിശോധനയ്ക്ക് തയ്യാറെന്നും അർജുൻ സിബിഐയോട് അറിയിച്ചു.
തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ് പി നന്ദകുമാരൻ നായരുടെ നേതൃത്വത്തിൽ തൃശൂരിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. അപകടമുണ്ടായ സമയത്ത് വാഹനം ഓടിച്ചത് ആരെന്ന കാര്യത്തിൽ അവ്യക്തത തുടരുന്ന സാഹചര്യത്തിലാണ് അർജുനെ CBI ചോദ്യം ചെയ്തത്.
2 മണിക്കൂർ നീണ്ട ചോദ്യം ചെയ്യിൽ അർജുൻ നേരത്തെയുള്ള മൊഴിയിൽ ഉറച്ചു നിന്നു. കൊല്ലത്ത് നിന്ന് വണ്ടിയോടിച്ചത് ബാലഭാസ്കറാണെന്നും അപകടമുണ്ടായപ്പോൾ താൻ പിറകിലെ സീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്നു എന്നും ഏത് അന്വേഷണത്തിനും തയ്യാറെന്നും അർജ്ജുൻ CBI യോട് വ്യക്തമാക്കി. അപകടത്തിലേറ്റ പരിക്കിൻ്റെ ഫോട്ടോയും അർജുൻ സി ബി ഐ സംഘത്തിന് കൈമാറി.
എന്നാൽ അർജുനാണ് ഡ്രൈവർ സീറ്റിലുണ്ടായിരുന്നതെന്നാണ് ബാലഭാസ്ക്കറിൻ്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here