പാർലമെൻറ് തിരഞ്ഞെടുപ്പ് മുതൽ ആരംഭിച്ച രാഷ്ട്രീയ സംഘർഷം ഒടുവിൽ കലാശിച്ചത് അരുംകൊലയിൽ

രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. ഡിവൈഎഫ്ഐ പ്രവർത്തകരായ ഹക്ക് മുഹമ്മദും (25) വെമ്പായം സ്വദേശി മിഥിലാജും (32) കൊല്ലപ്പെടുന്നത് വെഞ്ഞാറമൂട് തേമ്പാമൂട് ജംഗ്ഷനിൽ വച്ചായിരുന്നു .

ഹക്ക് മുഹമ്മദിന്റെ തേമ്പാംമൂട് ഉള്ള വീട്ടിലേക്ക് കൊണ്ട് വിടാൻ എത്തിയതായിരുന്നു മിഥിലാജ്.ഇടത്തെ നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

തലയ്ക്കും മുഖത്തും നെഞ്ചിലും ആഴത്തിൽ മുറിവേറ്റ ഹക്ക് മുഹമ്മദ് വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.സംഭവത്തിന് രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് റൂറൽ എസ്പി ബി.അശോകൻ പറഞ്ഞു.

കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിനിടയിലെ കലാശക്കൊട്ട് മുതൽ ആരംഭിച്ച രാഷ്ട്രീയ സംഘർഷം ആണ് ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത്. കോൺഗ്രസ് ക്രിമിനൽ സംഘങ്ങളായ വെള്ളി സജീവിനെ നേതൃത്വത്തിലുള്ള സംഘം ആണ് കൊലപാതകം നടത്തിയത്.

പ്രതികൾക്കെതിരെ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലും പരിസരപ്രദേശത്തും നിരവധി കേസുകൾ നിലവിലുണ്ട്. രണ്ടു മാസങ്ങൾക്കു മുമ്പ് ഡിവൈഎഫ്ഐ നേതാവ് ഫൈസല് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജയിലിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ്.കൊലപാതകത്തിന് ഉപയോഗിച്ച ഒരു ബുള്ളറ്റ് ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർ പിടിയിലായതായിപോലീസ് .

കൊലപാതകം നടന്ന സ്ഥലം ദക്ഷിണമേഖലാ ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ സന്ദർശിച്ചു.മറ്റു പ്രതികളെ പറ്റി വ്യക്തമായ വിവരം ലഭിച്ചതായി പോലീസ്.കൊല്ലപ്പെട്ടവരുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് പോലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel