തിരുവോണനാളിലെ കോണ്‍ഗ്രസിന്റെ ഇരട്ടക്കൊല; മുഹമ്മദ് ഹഖിമിന്റേയും മിഥിലാജിന്റേയും മൃതദേഹം ഖബറടക്കി

തിരുവനന്തപുരം: തിരുവോണദിനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന മുഹമ്മദ് ഹഖിമിന്റേയും മിഥിലാജിന്റേയും മൃതദേഹം ഖബറടക്കി. ഇരുവരുടേയും വസതിക്കു സമീപമുള്ള പള്ളിയിലാണ് ഖബറടക്കിയത്. മന്ത്രിമാരായ എ.കെ ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ഇരുവരുടേയും വീട്ടിലെത്തി അനുശോചനമര്‍പ്പിച്ചു

തിരുവോണപുലരി ഉണര്‍ന്നത് വെഞ്ഞാറമൂടിലെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കൊലപാതക വാര്‍ത്തകേട്ടാണ്. രാവിലെയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഇരുവരുടേയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചു.

വൈകീട്ട് നാലുമണിയോടെയാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. പിന്നീട് വിലാപയാത്രയായി മൃതദേഹം ഇരുവരുടേയും വീട്ടുകളിലേക്കെത്തിച്ചു.

നിരവധി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ വഴിയരികില്‍ കാത്തു നിന്നത്. ആദ്യം മിഥിലാജിന്റെ മൃതദേഹം വെമ്പാലത്തെ വസതിയിലെത്തിച്ചു. പിന്നീട് വെമ്പാലം ജുമാമസ്ജിദില്‍ ഖബറടക്കി. മുഹമ്മദ് ഹഖീമിന്റെ മൃതദേഹം വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വച്ചതിനു ശേഷം സമീപത്തുള്ള മുസ്ലീം പള്ളിയില്‍ ഖബറടക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here