വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളെ പൊലീസ് വലയിലാക്കിയത് നാടകീയ നീക്കങ്ങളിലൂടെ. ബുദ്ധിപരമായ നീക്കത്തിലൂടെയാണ് മുഖ്യ പ്രതികളെ അടക്കം ചുരുങ്ങിയ സമയം കൊണ്ട് പൊലീസ് കുരുക്കിയത്.
കൊലയ്ക്ക് ശേഷം മുഖ്യ പ്രതികൾ വെള്ളറട സ്വദേശിനിയായ സ്ത്രീയുടെ വീട്ടിൽ അഭയം തേടി. പ്രതികളെ പിന്തുടര്‍ന്ന പൊലീസ്
ഈ സ്ത്രീയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതികൾ എത്തിയ കാര്യം പൊലീസിനോട് ഇവര്‍ നിഷേധിച്ചു.
പൊലീസ് തിരയുന്നത് അറിഞ്ഞ് സ്ത്രീ ഇതിനിടം പ്രതികളെ പത്തനംതിട്ടയിലെ മാറ്റാൻ ശ്രമിക്കുകയും പ്രതികൾക്ക് രക്ഷപ്പെടാൻ ഇന്നോവ ഏർപാടാക്കി നൽകുകയും ചെയ്തു. സ്ത്രീയുടെ ബന്ധുവിന്റെ പത്തനംതിട്ടയിലെ വീട്ടിൽ പോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ രഹസ്യ നീക്കത്തിലൂടെ പൊലീസ് ഇന്നോവ ഡ്രൈവറെ കണ്ടു പിടിച്ചു.
ഈ സമയം ഡ്രൈവർ കസ്റ്റഡിയിൽ ആയത് പ്രതികൾ അറിഞ്ഞിരുന്നില്ല. കസ്റ്റഡിയിലുള്ള ഡ്രൈവറെ കൊണ്ട് പൊലീസ് വീണ്ടും പ്രതികളെ വിളിപ്പിച്ചു. ഇതനുസരിച്ച് പ്രതികൾ പത്തനംതിട്ടയിലേക്ക് തിരിക്കാൻ സമയം നിശ്ചയിച്ചു.
നിശ്ചയിച്ചിരുന്നതുപോലെ പത്തനംതിട്ടയിലേക്ക് പുറപ്പെട്ട കാറില്‍ സജീവും സനലും ഈ സ്ത്രിയ്ക്കൊപ്പം കയറി. എന്നാല്‍ ഈ കാറിൽ ഡ്രൈവർക്ക് പകരം ഉണ്ടായിരുന്നതാകട്ടെ പോലീസുകാരനും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here