ഹഖ് മുഹമ്മദിന്‍റെ മരണം ആ കുടുംബത്തെ അനാഥത്വത്തിലെക്കാണ് തള്ളിവിട്ടത്. തിരികെവരുമെന്ന പ്രതീക്ഷയിൽ കഴിയുന്ന ഉമ്മ, ഒരു വയസ് കഴിഞ്ഞ മകൾക്കും വയറ്റിലുള്ള കുഞ്ഞിനും അവരുടെ ഉപ്പ എവിടെ എന്ന ചോദ്യമുയർത്തുന്ന ഭാര്യ നജില ഒപ്പം നിസഹായ അവസ്ഥയിലായ ഹഖിന്‍റെ പിതാവ് സമദും. ആ പ്രദേശത്തുള്ളവർക്കും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല ഹഖിന്‍റെ വിയോഗം.
എന്നും രാവിലെ വീട്ടിൽ നിന്നും ഇൻസിലേറ്റർ ഒാടിച്ച് മീൻവിൽപ്പനയ്ക്കായി ചിരിച്ച് പോകുന്ന ഹഖ്. അതാണ് ഇൗ വീട്ടിലെ പതിവ്. ഓഗസ്റ്റ് മുപ്പതിന് ഹഖ് വീട്ടിൽ നിന്നിറങ്ങുമ്പോൾ ഉപ്പയും ഉമ്മയും മാത്രമാണുണ്ടായിരുന്നത്.
പക്ഷെ ആ യാത്രയുടെ മടക്കം അവർക്ക് ഏൽപ്പിച്ച ആഘാതം ആ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു…. ഇന്നും ആ ഉമ്മ തന്‍റെ മകന്‍റെ വരവ് കാത്തിരിക്കുന്നു.
അഞ്ച് മാസം ഗർഭിണിയായ നജില ഒരു വയസുകാരി അയ്-രുധനിയുമായി രണ്ടു ദിവസത്തെയ്ക്ക് തന്‍റെ വീട്ടിൽ പോയതായിരുന്നു. അവളെ തേടിയെത്തിയത് ആ ജീവിതത്തിന്‍റെ അസ്തമിക്കുന്ന പ്രതീക്ഷകളായിരുന്നു. അവളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഏവരും സ്തഭ്തരാണ്.
തീർത്തും നിസഹായ അവസ്ഥയിയായ ഹഖിന്‍റെ ഉപ്പ സമദ് ഇപ്പോൾ പോരാടുകയാണ് പുതിയ സാഹചര്യവുമായി. ആ വാക്കുകളിൽ കാണാം മകന്‍റെ കൊലയാളികൾക്കെതിരായ അടങ്ങാത്ത രോഷം.
ഈ വീട്ടുമുറ്റത്തെത്തുന്നവർക്കും മറ്റൊന്നും പറയാനില്ല. സജ്ജീവ പൊതുപ്രവർത്തകനായ ഹഖ് അത് മാത്രമാണ് അവരുടെ ഓർമ്മകളിലുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here