തിരുവനന്തപുരം കരിമഠം കോളനിയില്‍ കോണ്‍ഗ്രസ് ആക്രമണം; രണ്ട് പൊലീസുകാര്‍ക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും പരിക്ക്; 10 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം കരിമഠം കോളന്നിയിൽ ഡി ‍വൈ എഫ് ഐ പ്രവർത്തകർക്ക് നേരെ കോണ്‍ഗ്രസ് ബി ജെ പി അക്രമം.അക്രമത്തിൽ രണ്ട് പൊലീസുകാർക്കും രണ്ട് ഡി ‍വൈ എഫ് ഐ പ്രവർത്തകർക്കും പരിക്കേറ്റു.

അക്രമികൾ സി പി ഐ എംന്‍റെ രക്തസാക്ഷി മണ്ഡപം തകർത്തു. സംഭവത്തെ തുടർന്ന് പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബൈക്കിൽ പോകുകയായിരുന്ന ഡി വൈ എഫ് ഐപ്രവർത്തകനെ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും ബി ജെ പിനേതാവും കൂടി മർദ്ധിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.

തുർന്ന് സംഘർഷത്തിലേക്ക് കലാശിച്ചു.പരാതി നൽകാനെത്തിയ ഡി വൈ എഫ് ഐപ്രവർത്തകർക്ക് നേരെ ഫോർട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ വച്ചും ആക്രമണം ഉണ്ടായി.തടയാനെത്തിയ പൊലീസുകാരന് കൈക്ക് കമ്പികൊണ്ടുള്ള അടിയേറ്റു.

പരാതി നൽകി തിരികെ കരിമഠംകോളന്നിയിലെത്തിയപ്പോൾ കോണ്‍ഗ്രസും ബി ജെ പി പ്രവർത്തകരും ചേർന്ന് ഡി വൈ എഫ് ഐ പ്രവർത്തകരെ മർദ്ധിക്കുകയും നാല് തവണ നാടൻ ബോംബ് എറിയുകയും ചെയ്തു.ഐ ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.

അക്രമികൾ സി പി ഐ എംന്‍റെ രക്തസാക്ഷി മണ്ഡപം അടിച്ച് തകർത്തു. അക്രമത്തിൽ രണ്ട് പൊലീസുകാർക്കും രണ്ട് ഡി ‍വൈ എഫ് ഐ പ്രവർത്തകർക്കും പരിക്കേറ്റു.പത്ത് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News