വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം ആസൂത്രിതമാണെന്ന് ആനാവൂര്‍ നാഗപ്പന്‍; രണ്ടിടത്ത് വച്ച് ഗൂഢാലോചന നടന്നു, അടൂര്‍ പ്രകാശിന് പങ്ക്: പ്രതികള്‍ക്ക് സംരക്ഷണമൊരുക്കിയത് അടൂര്‍ പ്രകാശ്

വെഞ്ഞാടമൂട് ഇരട്ടക്കൊലപാതകം ആസൂത്രിതമെന്ന് ആവര്‍ത്തിച്ച് സിപിഐഎം. കൊലപാതകത്തില്‍ രണ്ടിടത്ത് വച്ച് ഗൂഢാലോചന നടന്നു.അടൂര്‍ പ്രകാശിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍.

കൃത്യമായ ഗൂഢാലോചന വെഞ്ഞാറമൂട് ഇരട്ടക്കൊലപാതത്തില്‍ നടന്നിട്ടുണ്ട് എന്നതാണ് വ്യക്തമാക്കുന്നത്. രണ്ടിടത്ത് വച്ചാണ് ഗൂഢാലോചന നടന്നത്. സ്ഥലം എം.പി അടൂര്‍ പ്രകാശ് ഉള്‍പ്പെടെയുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതിലുള്ള പങ്ക് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു.

അടൂര്‍ പ്രകാശിന് ഗൂഢാലോചനയില്‍ പങ്കുണ്ട്.അടൂര്‍ പ്രകാശിന്റെ സ്ഥലത്തെക്കാണ് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.. കൊലപാതകത്തിലുള്ള റോളിനെ കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാവുന്നത് കൊണ്ടാണ് വ്യാപകമായി വ്യാജ പ്രചരണം നടത്തുന്നത്. അതിന്റെ ഭാഗമാണ് എം എല്‍ എ DK മുരളിയുടെ മകനു നേരെയും DYFl സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെതിരെയുമുള്ള വ്യാജ പ്രചരണം. ഇരട്ടക്കൊലപാതകത്തിന് പിന്നാലെ ജില്ലയില്‍ ആകെ കോണ്‍ഗ്രസ് അക്രമം നടത്തുന്നതായും ആനാവൂര്‍ പറഞ്ഞു.

കോണ്‍ഗ്രസും ബി ജെ പിയും യോജിച്ച് അക്രമണം നടത്തുന്നു.ജില്ലയില്‍ പല ഭാഗത്തും തേമ്പാംമൂട് ആവര്‍ത്തിക്കാന്‍ വേണ്ടിയുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. എന്നാല്‍ സിപിഐഎം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടും ഓഫീസും ആക്രമിക്കുന്നു എന്നാണ് പ്രചരണം. സിപിഐഎമ്മിന് അത്തരത്തില്‍ നടന്ന അക്രമങ്ങളില്‍ പങ്കില്ലെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel