വെഞ്ഞാറമൂട് തേമ്പാമൂട് ജംഗ്ഷനില്‍ നേരത്തെയും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ കോണ്‍ഗ്രസ് നേതാവ് കൊലവിളിയു ഭീഷണിയും നടത്തി. കൊലവിളി വീഡിയോ കൈരളി ന്യൂസിന് ലഭിച്ചു.
മാരകായുധവുമായി കൊലവിളി നടത്തുന്നത് ബ്ലോക്ക് കോൺഗ്രസ് ജന. സെക്രട്ടറിയായ തട്ടത്തുമല ഷമീറാണ് പരസ്യമായി കൊലവിളി നടത്തുന്നത്.കോൺഗ്രസ് നേതാവ് ആയുധവുമായി DYFI പ്രവർത്തകരെ ആക്രമിക്കാൻ ചെല്ലുന്ന ദൃശ്യമാണ് കൈരളി ന്യൂസിന് ലഭിച്ചത്.
വാമനപുരം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ് തട്ടത്തുമല ഷെമീർ. കൊലപാതകത്തിന് മാസങ്ങൾക്ക് മുൻപ് നടന്ന വീഡിയോ ആണിത്. ജംഗ്ഷനില്‍ ഉണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ചെല്ലുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചെറുത്ത് നിന്നപ്പോള്‍ തൊട്ടടുത്ത പച്ചക്കറി കടയില്‍ കയറി തട്ടത്തുമല ഷമീര്‍ കടയില്‍ നിന്നും കത്തിയെടുത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പാഞ്ഞടുക്കുന്നതും വീഡിയോയില്‍ കാണാം. നാട്ടുകാര്‍ തടഞ്ഞതുകൊണ്ട് മാത്രമാണ് അന്ന് ആപത്കരമായ ആക്രമണങ്ങളൊന്നും നടക്കാതിരുന്നത്.
ഈ കൊലവിളിക്ക് തൊട്ടടുത്ത ദിവസം ഹഖിന്‍റെയും മിഥിലാജിന്‍റെയും പേരെടുത്ത് പറഞ്ഞ് അവരെ കൈകാര്യം ചെയ്യുന്നവരുടെ കേസ് താന്‍ നടത്തിക്കോളാം എന്നും തട്ടത്തുമല ഷമീര്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തിന് കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകരോട് രാഷ്ട്രീയ വിരോധവും മുന്‍വൈരാഗ്യവും ഉണ്ടായിരുന്നു എന്നതിന്‍റെ തെളിവാണ് ഈ ദൃശ്യങ്ങള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here