തിരുവനന്തപുരത്ത് യുവാക്കളെ കുടുക്കുന്ന ഹണി ട്രാപ്പ് സംഘം സജീവം; രണ്ടാഴ്ച്ചക്കിടെ ഇരയായത് എട്ടോളം യുവാക്കള്‍; ചതിക്കുഴിയില്‍ വീഴ്ത്തുന്നത് ഇങ്ങനെ

ഓണ്‍ലൈന്‍ ചാറ്റിങ്ങ് വഴി യുവാക്കളെ കുടുക്കുന്ന ഹണി ട്രാപ്പ് മാഫിയ സജീവം. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ തലസ്ഥാനത്ത് മാത്രം എട്ടോളം യുവാക്കള്‍ തട്ടിപ്പിന് ഇരയായി. സ്വന്തം നഗ്‌ന ദൃശ്യങ്ങള്‍ കാണിച്ച് ഇരകളെ വശത്താക്കിയ ശേഷം ഇരകളുടെ നഗ്‌നത സ്‌ക്രീന്‍ റെക്കോഡര്‍ വഴി ചിത്രീകരിച്ചാണ് ചതിക്കുഴിയില്‍ വീഴ്ത്തുന്നത്.

കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ മാത്രം തലസ്ഥാന ജില്ലയില്‍ ഏട്ടിലേറെ യുവാക്കള്‍ ആണ്, ഓണ്‍ലൈന്‍ ഹണി ട്രാപ്പ് സംഘത്തിന്റെ വലയില്‍ കുടുങ്ങിയത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി യുവാക്കളുമായി ആദ്യം പ്രെഫഷണല്‍സ് ആയ യുവതികള്‍ പരിചയപ്പെടും. ഇരയുടെ ദൗര്‍ബല്യം തിരിച്ചറിഞ്ഞ് അവര്‍ക്ക് ആദ്യം സ്ത്രീകള്‍ സ്വന്തം നഗ്‌നത കാട്ടി കൊടുക്കും. പിന്നീട് ഇരയോട് നഗ്‌നത കാട്ടാന്‍ ആവശ്യപ്പെടും. സംശയം തോന്നാത്ത ഇര ഹണി ട്രാപ്പ് സംഘം പറയുന്നതെല്ലാം ചെയ്യും.

ഫോണിന്റെ സ്‌ക്രീന്‍ റെക്കോഡര്‍ വഴി ഇതെല്ലാം മാഫിയ സംഘം വശത്തിലാക്കിയ ശേഷം ആണ് തട്ടിപ്പ് ആരംഭിക്കുക. ഇരയോട് ആദ്യം പണം ആവശ്യപ്പെട് മെസഞ്ചര്‍ കോള്‍ വിളിക്കും. വഴങ്ങുന്നില്ലെന്ന് കണ്ടാല്‍ സാമൂഹ്യ മാധ്യമങ്ങളിലെ ഇരയുടെ സുഹൃത്തുക്കള്‍ക്ക് അയച്ച് നല്‍കും . തലസ്ഥാനത്ത് മാത്രം എട്ടോളം യുവാക്കള്‍ ആണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്.

തട്ടിപ്പിന് ഇരയായ രിക്കുന്നതില്‍ ഒരു ഡോക്ടറും, സിനിമ മേഖലയും ആയി ബന്ധമുള്ള യുവാവും ഉണ്ട്. പൈസ അയച്ച് നല്‍കുന്നവരെ വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായി പരാതി ഉണ്ട്. രാജസ്ഥാന്‍ കേന്ദ്രീകരിച്ചത് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാഫിയാ സംഘം ആണ് കോവിഡ് കാലം മുതലെടുത്ത് തട്ടിപ്പ് നടത്തുനതെന്നാണ് പോലീസിന്റെ സംശയം. ഒരിക്കല്‍ പണം കൊടുത്താല്‍ വീണ്ടും വീണ്ടും പണം ആവശ്യപ്പെടുന്ന ഇവരുടെ ട്രാപ്പില്‍ വീഴരുതെന്ന് പോലീസ് മുന്നറിപ്പ് നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News