പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്താൻ സ്വന്തമായി ബോട്ട് നിർമിച്ചിരിക്കുകയാണ് എറണാകുളം വടക്കൻ പറവൂരിലെ ഒരുകൂട്ടം ചെറുപ്പക്കാർ.
രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന മറ്റു ബോട്ടുകളെ അപേക്ഷിച്ച് ഒരേ സമയം കൂടുതൽ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ കഴിയും എന്നതാണ് ഈ ബോട്ടിന്റെ പ്രത്യേകത. രക്ഷാപ്രവർത്തന സമയത്ത് തകരാതിരിക്കാൻ സ്റ്റീൽ ഫ്രയിമി ആണ് ബോട്ടിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
ഒന്നര മാസത്തെ പരിശ്രമത്തിന്റെ ഫലമായി രണ്ട് ലക്ഷത്തോളം വില വരുന്ന ബോട്ട് അമ്പത്തി അയ്യായിരം രൂപയ്ക്ക് നിർമിക്കാനും ഇവർക്ക് കഴിഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here