ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം; രണ്ടാം പ്രതിയായ കോണ്‍ഗ്രസുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഒരു കോണ്‍ഗ്രസുകാരന്‍ കൂടി അറസ്റ്റില്‍. രണ്ടാംപ്രതി അന്‍സാറിനെയാണ് ബന്ധുവീട്ടില്‍ നിന്ന് പിടികൂടിയത്.

മരുതംമൂട്ടിലെ വീട്ടില്‍ അന്‍സര്‍ രഹസ്യമായി എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മഫ്തിയില്‍ പരിസരത്ത് തമ്പടിച്ചിരുന്നാണ് അന്‍സറിനെ പിടികൂടിയത്.

നാലു ദിവസമായി അന്‍സറിന്റെ വീടും ബന്ധുവീടുകളും സുഹൃത്തുക്കളുടെ വീടുകളും കേന്ദ്രീകരിച്ച് പൊലീസ് നിരന്തര പരിശോധനയും നടത്തിരുന്നു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ് അന്‍സര്‍.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിയെന്ന് ദൃക്‌സാക്ഷി തിരിച്ചറിഞ്ഞത്തില്‍ ഒരാള്‍ അന്‍സറായിരുന്നു. ഇതോടെ കൊലപാതകത്തില്‍ നേരിട്ട് ഉള്‍പ്പെട്ട എല്ലാവരെയും പൊലീസ് പിടികൂടി. 9 പേരാണ് ഇതോടെ ആകെ പിടിയിലായത്.

നേരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഫൈസലിനെ വധിക്കാന്‍ ശ്രമിച്ച കേസിലും അന്‍സര്‍ പ്രതിയാണ്. അന്ന് ഫൈസലിനെ സാരമായി വെട്ടിപരുക്കേല്‍പ്പിച്ചത് അന്‍സറായിരുന്നു.

അന്‍സര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ കോള്‍ രേഖകള്‍ പോലീസ് പരിശോധിച്ചു വരുകയാണ്. കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണവും തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here