ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം; പ്രതികളായ നജീബും സതികുമാറും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ; കോണ്‍ഗ്രസിന്റെ ആ കള്ളക്കഥയും പൊളിഞ്ഞു

വെഞ്ഞാറമൂട് കൊലപാതകത്തില്‍ സിപിഐഎമ്മുകാര്‍ക്കും പങ്കുണ്ടെന്ന കോണ്‍ഗ്രസിന്റെ വാദം പൊളിയുന്നു. സിപിഐഎമ്മുക്കാരെന്ന് കോണ്‍ഗ്രസ് ആരോപിച്ച പ്രതികളായ നജീബും സതികുമാറും കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നതിനുള്ള തെളിവുകള്‍ കൈരളി ന്യൂസിന്. ഹഖ് മുഹമ്മദിന്റേയും മിഥിലാജിന്റേയും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് നജീപും സതികുമാറും.

വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് സതികുമാര്‍. അതേസമയം ഇയാള്‍ സിഐടിയുക്കാരനാണെന്നും സിപിഐഎം പ്രവര്‍ത്തകര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നും കോണ്‍ഗ്രസ് വാദിച്ചിരുന്നു. എന്നാല്‍ സതി കോണ്‍ഗ്രസുകാരനാണെന്നതിന്റെ തെളിവുകളാണ് കൈരളി ന്യൂസ് പുറത്ത് വിട്ടത്.

ഐഎന്‍ടിയുസിയുടെ മരുതുംമൂട് യൂണിറ്റിലെ സജീവപ്രവര്‍ത്തകനാണ് സതി. ഡിസിസി വൈസ്. പ്രസിഡന്റ് ഷാനവാസ് ആനകുഴി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ചുള്ളാളം രാജന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പുരുഷോത്തമന്‍ നായര്‍ എന്നിവര്‍ക്ക് ഒപ്പം സതികുമാര്‍ നില്‍ക്കുന്ന ചിത്രവും കൈരളി പുറത്തുവിട്ടു.

യൂണിയന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം അതേ യൂണിഫോമില്‍ സതികുമാര്‍ നേതാക്കള്‍ക്കൊപ്പം ഉണ്ട്. ഈ തെളിവുകള്‍ പുറത്ത് വരുന്നതോടെ കെപിസിസി പ്രസിഡന്റിന്റേയും പ്രതിപക്ഷനേതാവിന്റെയും സ്ഥലം എംപി അടുര്‍ പ്രകാശിന്റേയും വാദം ഇതോടെ പൊളിയുകയാണ്. ഒപ്പം കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് തന്നെയെന്നത് ഒന്നുകൂടി ഉറപ്പിക്കുകയുമാണ്.

കൊലപാതകവുമായി ബന്ധപെട്ട് ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്ത നാല് പ്രതികളില്‍ പ്രധാനിയാണ് നജീബ്. നജീബും സിപിഐഎം പ്രവര്‍ത്തകാനാണെന്നാണ് കോണ്‍ഗ്രസിന്റെ വാദം. എന്നാല്‍ നജീബും കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനാണെന്ന് ഈ ചിത്രങ്ങള്‍ കൊണ്ട് തന്നെ മനസിലാക്കാം. ഇയാളും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News