വർഷങ്ങളോളം പ്രണയിച്ചയാൾ നി വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തെന്ന് പരാതി. കൊല്ലം കൊട്ടിയം സ്വദേശിനിയായ യുവതിയുടെ ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള ശബ്ദരേഖ കൈരളി ന്യൂസിന് ലഭിച്ചു. വിവാഹത്തിൽ നിന്നു പിന്മാറിയ യുവാവിനെ കുറിച്ച് അന്വേഷിച്ചു വരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വിവാഹ വാഗ്ദാനം നൽകി സ്വർണ്ണവും പണവും തട്ടിയെടുക്കുകയും യുവതിയെ ശാരീരികമായി ഉപയോഗിക്കുകയും ചെയ്ത ശേഷം കാമുകൻ പിന്മാറിയതോടെ റംസീന എന്ന യുവതി കുട്ടിയത്തെ വീട്ടിൽ ജീവൻ വെടിഞ്ഞത് വ്യാഴാഴ്ച ആയിരുന്നു. ഇതിനു പിന്നാലെ നിരവധി വിവാദങ്ങളാണ് ഉയരുന്നത്.
സാമ്പത്തികമായും പിന്നോക്കാവസ്ഥയിൽ ആണ് യുവതിയുടെ വീട്ടുകാർ. കമ്പ്യൂട്ടർ സെന്ററിൽ വെച്ചാണ് റംസീനയും ഹാരിസ് എന്ന കൊല്ലം സ്വദേശിയും പ്രണയത്തിലായത് വീട്ടിൽ അറിയിച്ചിരുന്നു ബന്ധം മുന്നോട്ടു പോയത്.
അതിനാൽ കുടുംബപരമായും ഇവർ ഏറെ അടുപ്പത്തിലായിരുന്നു വളയിടാൽ ചടങ്ങും നടത്തിയിരുന്നു എന്നാൽ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായ ഹാരിസ് റംസീനയെ ഒഴിവാക്കാൻ ശ്രമിച്ചതോടെയാണ് മകൾ കടുംകൈ ചെയ്തത് എന്ന് വീട്ടുകാർ പറയുന്നു.
സീരിയൽ താരം ലക്ഷ്മി പ്രമോദിന്റെ ഭർത്താവ് ആസാറിന്റെ സഹോദരനാണ് റംസീനയെ വിവാഹം ചെയ്യാനിരുന്ന ഹാരിസ്. ഇപ്പോൾ ലക്ഷ്മിക്കെതിരെ കടുത്ത ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here