കൊന്നിട്ടും തീരാത്ത കോണ്‍ഗ്രസ് കലി; മിഥിലാജ് ഭീഷണിപ്പെടുത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന സംഭാഷണവും വ്യാജം; തെളിവുകള്‍ കൈരളി ന്യൂസിന്

വെഞ്ഞാറമൂട് കൊലപാതകം: കോൺഗ്രസിൻ്റെ മറ്റൊരു വാദം കൂടി പൊളിയുന്നു;
കൊല്ലപ്പെട്ട മിഥിലാജ് ഭീഷണിപെടുത്തിയെന്ന പേരിൽ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്ന ശബ്ദരേഖ മറ്റൊരാളുടേത്
വെഞ്ഞാറമൂട് സ്വദേശി അൻസിൽ വാട്സ് ആപ് ഗ്രൂപ്പിൽ നടത്തിയ സംഭാഷ്ണമാണിത്

പ്രതികൾ ഉൾപ്പടെയുള്ളവർ ഉൾപെട്ട ഗ്രൂപ്പിൽ നടത്തിയ അഭിപ്രായ പ്രകടനമാണിതെന്ന് അൻസിൽ കൈരളി ന്യൂസിനോട്.

മിഥിലാജിന്‍റെ ഭീഷണി എന്ന് പറഞ്ഞ് ഈ ശബ്ദരേഖ ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിച്ചുക‍ഴിഞ്ഞു.

വെഞ്ഞാറമൂട് കൊലപാതകത്തിൽ കോണ്‍ഗ്രസിന്‍റെ മറ്റൊരു കള്ള പ്രചരണം കൂടി പൊളിയുന്നു.കൊല്ലപ്പെട്ട മിഥിലാജ് ഭീഷണിപെടുത്തിയെന്ന പേരിൽ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്ന ശബ്ദരേഖ മറ്റൊരാളുടേത്.വെഞ്ഞാറമൂട് സ്വദേശി അൻസിൽ നേരത്തെ പ്രതികൾ ഉൾപ്പടെ ഉണ്ടായിരുന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ നടത്തിയ സംഭാഷ്ണമാണിത്.

താനാണ് സംസാരിച്ചിരിക്കുന്നതെന്നും ഭീഷണിപെടുത്തിയതല്ല തന്‍റെ വ്യക്തിപരമായി അഭിപ്രായം പറഞ്ഞതാണെന്നും അൻസിൽ കൈരളി ന്യൂസിനോട് പറഞ്ഞു.

ഇതാണ് വെഞ്ഞാറമൂട്ടിൽ കോണ്‍ഗ്രസ് കൊലപെടുത്തിയ മിഥിലാജ് ഭീഷണിപെടുത്തിയെന്ന പേരിൽ കോണ്‍ഗ്രസ്
പ്രചരിപ്പിച്ച ശബ്ദരേഖ. എന്നാൽ ഇ ശബ്ദത്തിന്‍റെ യഥാർത്ഥ ഉടമ മിഥിലാജല്ല.തേമ്പാമൂട് സ്വദേശികളുടെ പൊളിറ്റിക്കൽ ഗ്രൂപ്പ് എന്ന വാട്സ് ഗ്രൂപ്പിൽ വെഞ്ഞാറമൂട് സ്വദേശിയായ അനസിൽ നടത്തുന്ന അഭിപ്രായ പ്രകടനമാണ്.

അതേസമയം ഇത് മിഥിലാജിന്‍റേതാണെന്ന് കാട്ടി കോണ്‍ഗ്രസ് പ്രചരിപ്പിക്കയാണ്.എന്നാൽ പ്രവാസിയായ താൻ നാട്ടിലുണ്ടായിരുന്ന സമയത്ത് ഗ്രൂപ്പിൽ നടത്തിയ അഭിപ്രായ പ്രകടനമാണിതെന്നും ശബ്ദം തന്‍റേതമാണെന്നും അനസിൽ പറയുന്നു.

ഏത് ശാസ്ത്രീയമായ പരിശോധനയും നടത്താം.കൊല്ലപെട്ട മിതിലാജിനെ അപകീർത്തിപെടുത്താനുള്ള കോണ്‍ഗ്രസുകാരുടെ ശ്രമം അവസാനിപ്പിക്കണമെന്നും അൻസിൽ പറയുന്നു.

നേരത്തെ മിഥിലാജിന്‍റെ ഭീഷണി സന്ദേശമെന്ന പേരിൽ ചില വലതുപക്ഷ മാധ്യമങ്ങളും ഈ ശബ്ദരേഖ പുറത്ത് വിട്ടിരുന്നു.ശബ്ദരേഖയുടെ യഥാർത്ഥ ഉടമയെ തിരിച്ചറിഞ്ഞതോടെ കോണ്‍ഗ്രസിന്‍റെയും ചില മാധ്യമങ്ങളുടേയും മറ്റൊരു കള്ള പ്രചരണം കൂടി പൊളിയുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here