കൊലക്കേസ് പ്രതിയാക്കി കോണ്‍ഗ്രസിന്റെ അപകീര്‍ത്തിപ്രചരണം; പട്ടാമ്പിയില്‍ ലീഗ് പ്രാദേശിക നേതാവ് രാജിവച്ച് ഡിവൈഎഫ്ഐയില്‍

വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന യുഡിഎഫ് നേതാക്കള്‍ പ്രചരിപ്പിച്ച പാലക്കാട് പട്ടാന്പിയിലെ യൂത്ത് ലീഗ് നേതാവ് ഹക്കിം പട്ടാന്പി ലീഗ് ബന്ധമുപേക്ഷിച്ചു. സിപിഐഎംകാരനായ പ്രതിയെന്ന തരത്തില്‍ നടത്തിയ വ്യാജ പ്രചാരണത്തില്‍ പ്രതിഷേധിച്ചാണ് യൂത്ത് ലീഗില്‍ നിന്ന് രാജിവെച്ച് ഡിവൈഎഫ്‌ഐയില ചേര്‍ന്നത്.

വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഫോട്ടോ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ വ്യാജ പ്രചാരണം നടത്തിയത്. മുതുതല പഞ്ചായത്ത് മുസ്ലീം യൂത്ത്
ലീഗ് വര്‍ക്കിംഗ് കമ്മറ്റി അംഗവും കൊടുമുണ്ട ശാഖ വൈസ് പ്രസിഡന്റുമായ ഹക്കിം പട്ടാമ്പിയുടെ ഫോട്ടോ ചാനല്‍ ചര്‍ച്ചയിലും സമൂഹ മാധ്യമങ്ങളിലും വ്യാജപ്രചാരണത്തിനായി ഉപയോഗിച്ചിരുന്നു.

നേരത്തെ ഡിവൈഎഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹക്കിം ഒരു വര്‍ഷം മുന്പാണ് യൂത്ത് ലീഗില്‍ ചേര്‍ന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരിക്കുന്‌പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമുപയോഗിച്ചായിരുന്നു

സിപിഐഎംകാരനായ പ്രതിയെന്ന തരത്തില്‍ പ്രചാരണം നടത്തിയത്. വ്യാജ പ്രചാരണത്തിനെതിരെ യുഡിഎഫ് നേതാക്കളെയും മുസ്ലിംലീഗ് നേതാക്കളെയും സമീപിച്ചെങ്കിലും അനുകൂല നിലപാടെടുത്തില്ലെന്നും ഇതേ തുടര്‍ന്ന് മുസ്ലീംലീഗുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും
ഹക്കീം പട്ടാമ്പി പറഞ്ഞു.

ഡിവൈഎഫ്‌ഐയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ഹക്കീം പട്ടാമ്പിയെ ജീല്ലാ സെക്രട്ടറി ടിഎം ശശി സ്വീകരിച്ചു. വെഞ്ഞാറമൂട് കൊലപാതകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് കുപ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍
പറഞ്ഞു.

സമൂഹമാധ്യമങ്ങളിലും ചാനല്‍ ചര്‍ച്ചക്കിടെയും നടത്തിയ വ്യാജ പ്രചാരണത്തില്‍ ഹക്കിം നല്‍കിയ പരാതിയില്‍ പട്ടാന്പി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here