മൊഹാലി: യുവ്‌രാജ് സിങ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. കഴിഞ്ഞവർഷം കളി മതിയാക്കിയ മുപ്പത്തിയെട്ടുകാരൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹം അറിയിച്ചു. പഞ്ചാബിനായി കളിക്കാൻ അനുവാദം ആവശ്യപ്പെട്ട് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് കത്തയക്കാനുള്ള ഒരുക്കത്തിലാണ് മുൻ ഓൾറൗണ്ടർ.
യുവരാജിനോട് തിരിച്ചുവരാൻ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ തലവൻ പുനീത് ബാലി ആവശ്യപ്പെട്ടിട്ടുണ്ട്. ‘ഞാനിപ്പോഴും പരിശീലനം നടത്തുന്നുണ്ട്. ഹർഭജൻസിങ്ങും ഞാനും ഒരുപാട് കിരീടങ്ങൾ നേടിയിട്ടുണ്ട്.
എന്നാൽ, പഞ്ചാബിനൊപ്പം കുറവാണ്. ഇതാണ് കളിയിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹത്തിനുപിന്നിൽ. പഞ്ചാബ് ക്രിക്കറ്റിന് കഴിയാവുന്നതെല്ലാം നൽകാൻ തയ്യാറാണ്. കാത്തിരുന്ന് കാണാം’–യുവരാജ് പറഞ്ഞു.
2007 ട്വന്റി-20, 2011 ഏകദിന ലോകകപ്പുകൾ ഇന്ത്യക്ക് സമ്മാനിക്കുന്നതിൽ നിർണായകമായിരുന്നു യുവരാജിന്റെ പ്രകടനം. കഴിഞ്ഞവർഷം ജൂണിൽ വിരമിച്ചശേഷം കനഡയിലും അബുദാബിയിലും ബിസിസിഐ സമ്മതത്തോടെ കളിച്ചിരുന്നു. ഓസ്ട്രേലിയൻ ട്വന്റി-20 ലീഗും പരിഗണനയിലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here