ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി മയക്കുമരുന്ന് കേസിൽ നടന്റെ കാമുകി റിയയെ ചൊവ്വാഴ്ച സെൻട്രൽ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തിരുന്നു.
നാഷണല്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത റിയ ചക്രബർത്തിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയച്ചു. ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്നാണ് റിയാ ചക്രബർത്തിയെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടിരിക്കുന്നത്. റിയ ചക്രബർത്തിയെ മുംബൈയിൽ ബൈക്കുള ജയിലിലേക്കാണ് കൊണ്ട് പോയത്.
വിദ്യാ ബാലൻ, തപ്‌സി പന്നു, കരീന കപൂർ ഖാൻ, അനുരാഗ് കശ്യപ്, ഹൻസൽ മേത്ത എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങൾ റിയയെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തി.
ചൊവ്വാഴ്ച എൻസിബി ഓഫീസിലെത്തിയപ്പോൾ റിയയുടെ ടി-ഷർട്ടിൽ അച്ചടിച്ചിരുന്ന “നമുക്ക് പുരുഷാധിപത്യം തകർക്കാം” എന്ന വരികൾ തങ്ങളുടെ ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യങ്ങളിൽ പങ്കു വച്ചാണ് റിയക്ക് ഐക്യദാർഢ്യം പ്രഖാപിച്ചത്.
എന്നാൽ റിയയെ പരസ്യമായി പിന്തുണച്ച ബോളിവുഡ് താരങ്ങളെയാണ് പരോക്ഷമായി വിമർശിച്ചു കൊണ്ട് സുശാന്തിന്റെ സഹോദരി രംഗത്തെത്തിയത്. മരിച്ചവർക്ക് സംസാരിക്കാൻ കഴിയില്ലെന്നും അത് കൊണ്ട് അവരെ കുറ്റപ്പെടുത്തുകയാണ് ചിലരെന്നും ശ്വേത പറഞ്ഞു.
മയക്കുമരുന്ന് കൈവശം വയ്ക്കുക, ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങളാണ് റിയ ചക്രബര്‍ത്തിക്കെതിരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചുമത്തിയിരിക്കുന്നത്. സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് മയക്കുമരുന്നുകളുടെ ഉപയോഗമാകാമെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here