കൊട്ടിയത്ത് പ്രണയിച്ചയാൾ വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തെന്ന് കേസിൽ ഒതുക്കിതീർക്കണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ് പാലത്തറ രാജീവ് പെണകുട്ടിയുടെ പിതാവിനോട് മാപ്പപേക്ഷിച്ചു.
മരിച്ച പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപെട്ട് പ്രതിഷേധം സംഘടിപ്പിച്ച ഇതേ കോൺഗ്രസ് നേതാവാണ് രഹസ്യമായി പിഡിപി നേതാവ് മൈലക്കാട് ഷായോട് കേസ് ഒതുക്കി തീർക്കണമെന്ന് ആവശ്യപ്പെട്ടത്.ഡിസിസി ബിന്ദുകൃഷ്ണയും പെംകുട്ടിയുടെ ബന്ദുക്കളെ സന്ദർശിച്ചിരുന്നു.
പ്രതിക്കുവേണ്ടിയും ബന്ധുവായ സീരിയൽ നടിക്കുവേണ്ടിയുമായിരുന്നു കോൺഗ്രസ് നേതാവിന്റ ഇടപെടൽ,കോൺഗ്രസിന്റെ ഇരട്ടതാപ്പ് കൈരളി ന്യൂസ് തുറന്നുകാട്ടിയതോടെ വെട്ടിലായ കോൺഗ്രസ് നേതാവ് പാലത്തറ രാജീവ് പെൺകുട്ടിയുടെ പിതാവിനോട് മാപ്പപേക്ഷിച്ചു.ഇരക്കൊപ്പം നിൽക്കേണ്ട കോൺഗ്രസ് പ്രതിക്കു വേണ്ടി രംഗത്തെത്തിയത് വിവാദമായതോടെയാണ് മാപ്പിരക്കൽ.
തന്റെ മകളുടെ ഘാതകനുവേണ്ടി ഇടപെട്ട കോൺഗ്രസ് നേതാവ് തന്നെകണ്ട് ക്ഷമാപണം നടത്തിയെന്ന് പെൺകുട്ടിയുടെ പിതാവ് സ്ഥിരീകരിച്ചു. അതേ സമയം പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങും. ഫോറൻസിക് ഫലം വന്ന ശേഷം ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here