മകന് ഹഖ് മുഹമ്മദ് എന്ന് പേരിട്ട് സിപിഐഎം പ്രവർത്തകൻ; വീഡിയോ കോളിലൂടെ കുഞ്ഞിന്‍റെ പുഞ്ചിരി കണ്ട് ഹഖിൻ്റെ ഭാര്യ

കോൺഗ്രസുകാർ കൊലപ്പെടുത്തിയ ഹഖ് മുഹമ്മദിനോടുള്ള സ്മരണാർത്ഥം സ്വന്തം മകന് ഹഖ് മുഹമ്മദ് എന്ന് പേരിട്ട CPIM പ്രവർത്തകൻ ലത്തീഫും ഭാര്യ റുക്സാനയും വീഡിയോ കോളിലൂടെ രക്തസാക്ഷി കുടുംബാഗങ്ങളോട് സംസാരിച്ചു. കുഞ്ഞ് ഹഖ് മുഹമ്മദിനെ കൊലപ്പെട്ട ഹഖിൻ്റെ ഭാര്യ നജ് ല കണ്ടത് വൈകാരിക രംഗം ആയി മാറി.

ഈറൻ മിഴികൾക്ക് ഇടയിലൂടെ നജ് ല ഹക്ക് മുഹമ്മദിൻ്റെ പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരി കണ്ടു. തോരാത്ത കണ്ണീരിനും, തീരാത്ത വൈധവ്യത്തിനും ഇടയിലെ ചെറിയ സന്തോഷമായി മാറി അവൻ്റെ പുഞ്ചിരി.

കാസർഗോഡ് ബോവിക്കാനം സ്വദേശികൾ ആയ ലത്തീഫ് – റുക്സാന ദമ്പതികളുടെ മകന് ആണ് ഹക്ക് മുഹമ്മദ്. രക്തസാക്ഷിയോടുള്ള സ്മരണ നിലനിർത്താൻ ആണ് സ്വന്തം മകന് ഇവർ ഹക്ക് മുഹമ്മദ് എന്ന് പേരിട്ടത്

ഓട്ടോ ഡ്രൈവറായ ലത്തീഫ് സിപിഐ എം ബാലനടുക്കം ബ്രാഞ്ച് അംഗം കൂടിയാണ്. ചെറിയ കുട്ടിയായതിനാൽ ഇത്രയും യാത്ര ചെയ്ത് അവരെ അവിടെ കൊണ്ട് കാണിക്കാൻ കഴിയില്ല. വീഡിയോ കോളിലൂടെ കുഞ്ഞ് ഹഖ് മുഹമ്മദിനെ അങ്ങനെ ആദ്യമായി രക്തസാക്ഷിയുടെ വീട്ടുകാർ കണ്ടു.

ദുഖം ഖനീഭവിച്ച് നില്‍ക്കുന്ന വെഞ്ഞാറംമൂട്ടിലെ കലിങ്കിൽ മുഖത്തെ വീട്ടിൽ അൽപ്പസമയത്തേങ്കിലും ചെറു സന്തോഷം ഉണ്ടാക്കാൻ കൂഞ്ഞ് ഹഖിൻ്റെ പല്ലില്ലാത്ത മോണ കാട്ടി ചിരിക്ക് കഴിഞ്ഞു .

കോവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞ ശേഷം കുഞ്ഞ് ഹഖ് മുഹമ്മദും ആയി എത്തി വെഞ്ഞാറംമൂട്ടിലെ ഹഖിൻ്റെ കുടുംബാഗങ്ങളെ ആശ്വസിപ്പിക്കാൻ ആണ് ലത്തീഫിൻ്റെയും റുക്ക്സാനയുടെയും തീരുമാനം.

“ഹഖ് മുഹമ്മദ്” ഇവിടുണ്ട്; ഒരു ചെറു പുഞ്ചിരിയോടെ അബ്ദുൾ ലത്തീഫ് പേര് ചൊല്പി വിളിക്കുമ്പോൾ കുഞ്ഞ് ഹഖിന് പ്രായം 22 ദിവസം മാത്രം. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട ധീര രക്തസാക്ഷിയുടെ നാമം.

ആ പേരിന്റെ അർത്ഥമോ രാഷ്ട്രീയമോ അവനറിയില്ലെങ്കിലും അവന്റെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി നിറഞ്ഞിരുന്നു. കാസറഗോഡ് ജില്ലയിലെ ബോവിക്കാനം ബാലനടുക്കത്തെ അബ്ദുൾ ലത്തീഫും റുഖ്‌സാനയുമാണ് സ്വന്തം കുഞ്ഞിന് കലവറയില്ലാത്ത സ്നേഹത്തിന്റെ നാമം നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News