പള്ളത്താംകുളങ്ങര കൊലപാതകം; അരുംകൊലയില്‍ കലാശിച്ചത് കാമുകിയെച്ചൊല്ലിയുണ്ടായ തര്‍ക്കം; മൂന്ന് പേര്‍ അറസ്റ്റില്‍

പള്ളത്താംകുളങ്ങര ബീച്ചില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.

കാമുകിയെച്ചൊല്ലി യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ചെറായി പാഞ്ചാലത്തുരുത്ത് കല്ലുമാത്തില്‍ പ്രസാദിന്റെ മകന്‍ പ്രണവ് (23) കൊല്ലപ്പെട്ടത്. ചെറായി സ്വദേശികളായ ശരത്, ജിബിന്‍, അമ്പാടി എന്നിവരാണ് കേസില്‍ പിടിയിലായത്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പ്രണവിനെ നടുറോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയ്ക്കും കൈകളിലും മാരകമായി പരിക്കേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം നടത്തുകയായിരുന്നു.

പ്രതിയായ ശരത്തും പ്രണവും തമ്മില്‍ കാമുകിയെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. പ്രണവിനെ വിളിച്ചു വരുത്തിയശേഷം വൈപ്പിന്‍ പള്ളത്താംകുളങ്ങര ബീച്ചിന് സമീപത്തുവെച്ച് നാലംഗ സംഘം തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പ്രതികളെ റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News