അച്ഛന്‍ കരമനയാറ്റില്‍ എറിഞ്ഞു കൊന്ന കുഞ്ഞിന്‍റെ മൃതദേഹം സംസ്‌കരിച്ചു; നടുക്കം മാറാതെ നാട്ടുകാര്‍

45 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ കരമനയാറ്റില്‍ എറിഞ്ഞു കൊന്ന വാര്‍ത്ത കേട്ടതിന്‍റെ നടുക്കത്തിലാണ് നാട്ടുകാര്‍. കൊലപാതക വാര്‍ത്തയുടെ നടുക്കത്തില്‍ നിന്നും ഇനിയും നാട്ടുകാര്‍ മോചിതരായിട്ടില്ല. അതേസമയം കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ് മോര്‍ടം നടപടിക്കു ശേഷം നെടുമങ്ങാട് പനയമുട്ടത്ത് സംസ്ക്കരിച്ചു.

ഒരു വീട്ടിലെ രണ്ടു പേര്‍ തമ്മിലുള്ള പ്രശ്നം 45 ദിവസം മാത്രം പ്രായമായ ഒരു കുട്ടിയുടെ മരണത്തിലേക്ക് എത്തിക്കുമെന്ന് അയല്‍ വാസികളാരും കരുതിയില്ല. ഉണ്ണികൃഷ്ണനും ഭാര്യ ചിഞ്ചുവും അയല്‍ വാസികളുമായി അധികം അടുപ്പം വച്ച് പുലര്‍ത്തിയിരുന്നവരല്ല. എങ്കിലും അവരുടെ കുടുംബ ബന്ധത്തില്‍ താളപ്പി‍ഴയുള്ളതായി നാട്ടുകാര്‍ അറിഞ്ഞിരുന്നു.

വ്യാ‍ഴാ‍ഴ്ചയാണ് ഉണ്ണികൃഷ്ണന്‍റെയും ചിഞ്ചുനിന്‍റെയും മകളുടെ നൂല്കെട്ടല്‍ ചടങ്ങ് നടന്നത്. ചടങ്ങു ക‍ഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ കരമനയാറ്റിലെ ഒ‍ഴുക്കിലേക്ക് വലിച്ചെറിയപ്പെടാനായിരുന്നു കുഞ്ഞിന്‍റെ വിധി.

അതേസമയം കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ് മോര്‍ടം നടപടിക്കു ശേഷം നെടുമങ്ങാട് പനയമുട്ടത്ത് സംസ്ക്കരിച്ചു. ചിഞ്ചുവിന്‍റേയും ഉണ്ണികൃഷ്ണന്‍റെയും ബന്ധത്തിലുണ്ടായ വിള്ളലാണ് ഒന്നു മറിയാത്ത പിഞ്ചു കുഞ്ഞിന്‍റെ മരണത്തിലെത്തി നിന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News