മയക്കുമരുന്ന് കേസ്; ദീപിക പദുക്കോണിനെ അഞ്ചര മണിക്കൂർ ചോദ്യം ചെയ്തു; വീണ്ടും മൊഴിയെടുക്കും

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് അന്വേഷണത്തിന്റെ ഭാഗമായാണ് ബോളിവുഡ് താരം ദീപിക പദുക്കോണിനെ ഇന്ന് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തത്.

മാനേജർ കരിഷ്മ പ്രകാശുമായി 2017 ൽ നടത്തിയ ചാറ്റുകൾ നടി സ്ഥിരീകരിച്ചു. എന്നിരുന്നാലും മറ്റു ചോദ്യങ്ങൾക്ക് നടി നൽകിയ ഉത്തരങ്ങളിൽ തൃപ്തരല്ലെന്നും ദീപികയെ നാളെ വീണ്ടും ചോദ്യം ചെയ്യുമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

മയക്കുമരുന്ന് അന്വേഷണത്തിൽ മൊഴി രേഖപ്പെടുത്തുന്നതിനായി ദീപിക ഇന്ന് രാവിലെയാണ് കൊളാബയിൽ പോർട്ട് ട്രസ്റ്റ് ഗസ്റ്റ് ഹൌസിലെത്തിയത്. എൻ‌സി‌ബി ഡയറക്ടർ കെ‌പി‌എസ് മൽ‌ഹോത്രയുടെ നേതൃത്വത്തിൽ അഞ്ചംഗ അന്വേഷണ സമിതിയാണ് നടിയെ ഏകദേശം അഞ്ചര മണിക്കൂറോളം ചോദ്യം ചെയ്തത്.

ബോളിവുഡിലെ മുൻ നിര നായികയായ ദീപക് പദുകോൺ കൂടാതെ സാറാ അലി ഖാൻ ശ്രദ്ധ കപൂർ എന്നിവരെയും എൻ സി ബി ചോദ്യം ചെയ്‌തു.

സുശാന്തിന്റെ ലോണാവാലയിലെ ഫാം ഹൌസിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്നുവെങ്കിലും മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നില്ലെന്നാണ് സാറ അലി ഖാനും ശ്രദ്ധ കപൂറും മൊഴി നൽകിയത്

ബോളിവുഡിലെ താരമൂല്യമുള്ള ദീപിക പദുകോൺ ചെന്നൈ എക്സ്പ്രസ്സ്, പത്മാവത് , ഓം ശാന്തി ഓം, ബാജി റാവ് മസ്താനി, രാം ലീല തുടങ്ങി നിരവധി ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിലെ നായികയാണ്. അത് കൊണ്ട് തന്നെ ഇത്തരം ആരോപണങ്ങൾ അവിശ്വനീയമെന്നാണ് നടിയുടെ ആരാധകരും ചർച്ച ചെയ്യുന്നത്.

എന്നാൽ ജവഹർലാൽ യൂണിവേഴ്സിറ്റിയിൽ പോയി വിദ്യാര്‍ഥികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചതാണ് ദീപികയ്ക്ക് വിനയായതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.. ഇപ്പോൾ മയക്ക്മരുന്നുമായി ബന്ധപ്പെട്ട് നടക്കുന്നത് പഴയ പക പോക്കലാണെന്നും ആരോപണമുണ്ട്.

ഇത് കൂടാതെ സുശാന്തിന്റെ മരണത്തെ ബിഹാർ തിരഞ്ഞെടുപ്പ് വരെ സജീവമായി നില നിർത്തി ഒരു സഹതാപ തരംഗമുണ്ടാക്കുവാനുള്ള രാഷ്ട്രീയ മുതലെടുപ്പും ഇതിന് പിറകിലുണ്ടെന്നാണ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News