ബാലഭാസ്‌കറിന്റെ മരണം; 15 ദിവസത്തിനുള്ളില്‍ നിര്‍ണായക അറസ്റ്റ് ഉണ്ടാകും; കലാഭവന്‍ സോബി

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ നിര്‍ണായക അറസ്റ്റ് ഉണ്ടാകുമെന്ന് കേസില്‍ സാക്ഷിയായ കലാഭവന്‍ സോബി. കേസില്‍ സിബിഐയുടെ നുണപരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കലാഭവന്‍ സോബി.

തന്റെ വാദങ്ങള്‍ അന്വേഷണ സംഘത്തെ ബോധിപ്പിക്കാനായെന്നും ബാലഭാസ്‌കറിന്റേത് ആസൂത്രിതമായ കൊലപാതകമാണെന്നും സംഭവത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കുണ്ടെന്നും സോബി ആരോപിച്ചു.

അപകടത്തിന് മുന്‍പ് ബാലഭാസ്‌കിന്റെ വാഹനം ആക്രമിക്കപ്പെടുന്നത് കണ്ടുവെന്ന് കലാഭവന്‍ സോബി മൊഴി നല്‍കിയിരുന്നു. ഇതിലെ യാഥാര്‍ഥ്യം കണ്ടെത്താനാണ് അന്വേഷണ സംഘം സോബിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയത്. കൂടാതെ ബാലഭാസ്‌കറിന്റെ സുഹൃത്തായിരുന്ന വിഷ്ണു സോമസുന്ദരത്തിന്റെ നുണപരിശോധനയും ഇന്ന് നടന്നു.

ചെന്നൈയിലെയും ഡല്‍ഹിയിലെയും ഫോറന്‍സിക് ലാബുകളില്‍ നിന്നെത്തിയ പ്രത്യേക സംഘമാണ് കൊച്ചി സിബിഐ ഓഫീസിലെത്തി നുണ പരിശോധന നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here