കുഞ്ഞൂട്ടി ചേട്ടന്റെയും ഭാര്യ ചിന്നമ്മയുടെയും വിവാഹം കഴിഞ്ഞിട്ട് വര്‍ഷം അമ്പത്തിയെട്ടായി. . എന്നാല്‍ ഇത്രയും കാലമായി ഇവര്‍ക്കൊരു കുഞ്ഞുസങ്കടമുണ്ട്. മുണ്ടക്കയം മരുതുംമൂട് പുന്നയ്ക്കലിൽ പി സി ജോർജ് എന്ന കുഞ്ഞൂട്ടി ചേട്ടനും ഭാര്യ ചിന്നമ്മയ്ക്കും വിവാഹ ദിവസം ഒന്നിച്ചൊരു ചിത്രമെടുക്കാൻ സാധിച്ചിരുന്നില്ല. കൈയ്യില്‍ ഒരൊറ്റ വിവാഹഫോട്ടോ പോലുമില്ല.ഇത് കപ്പിൾ ചലഞ്ചിന്റെ കാലമല്ലേ…എല്ലാവരും പടമിട്ടു അർമാദിക്കുമ്പോൾ ഇവർക്കും ഒരു മോഹം..ഈ മോഹം മനസിലാക്കിയ കൊച്ചുമകനായ ജിബിൻ ജോയ് അതങ്ങു സാക്ഷാത്കരിച്ചു നൽകി.
ആത്രയ വെഡിങ് കമ്പനിയിലെ ഫൊട്ടോഗ്രഫറായ കൊച്ചുമകന്‍ ജിബിന്‍ ജോയി പകര്‍ത്തിയ ഫോട്ടോകള്‍ കാണുമ്പോള്‍ ഒരു വിവാഹ ഫോട്ടോ വേണമെന്ന് മോഹിച്ച ഇരുവരും തങ്ങളുടെ ആഗ്രഹം ജിബിനോട് പറഞ്ഞു.പിന്നെയെല്ലാം പെട്ടെന്നായി .കോട്ടും സ്യൂട്ടും അണിഞ്ഞ് കുഞ്ഞൂട്ടി ചേട്ടൻ അടിപൊളി മണവാളനായി. സാരിയും കൂളിംഗ് ഗ്ളാസ്സും വെച്ച് ചിന്നമ്മ മണവാട്ടിയുമായി. ആത്രേയ എന്ന ഫോട്ടോഗ്രാഫി സ്ഥാനം നടത്തുകയാണ് വൈറൽ ചിത്രങ്ങൾക്ക് പിന്നിലെ ജിബിൻ ജോയ്. ജിബിന്റെ അച്ഛന്റെ അച്ഛനും അമ്മയുമാണ് ചിത്രങ്ങളിലെ താരം.
അങ്ങനെ 58 വര്‍ഷത്തിനു ശേഷം ഇരുവരുടെയും മുഖത്ത് കൊച്ചുമകന്‍ ജിബിന്‍ ജോയിയുടെ ഫ്‌ലാഷ് മിന്നിമറഞ്ഞപ്പോള്‍ 1962 ജനുവരി ഒന്നില്‍ വിവാഹ ദിനത്തിലെ ഓര്‍മകള്‍ കിടിലം ചിത്രങ്ങളായി മാറി. ഇരുവരുടെയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്.ഇനി ഇതൊരു ട്രെൻഡാകുമോ എന്ന് കാത്തിരുന്നു കാണാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here