കര്‍ഷക പ്രതിഷേധങ്ങള്‍ അലയടിക്കുന്നതിനിടെ പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ഇതോടെ മൂന്ന് വിവാദ ബില്ലുകളും നിയമമായി.
കഴിഞ്ഞ ആഴ്ച രാജ്യസഭയിലും ലോക്സഭയിലും വിവാദമായ മൂന്ന് ബില്ലുകളും പാസായിരുന്നു. സംയുക്ത പ്രതിപക്ഷം രാഷ്ട്രപതിയെ സന്ദർശിച്ച് ബില്ലിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
മൂന്ന് കാർഷിക ബില്ലുകളിലും ഒപ്പുവയ്ക്കാതെ തിരിച്ചയയ്ക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ അത് പരിഗണിക്കപ്പെട്ടില്ല.
പ്രാദേശിക ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലുള്ള വിപണികള്‍ക്ക് പുറത്ത് കര്‍ഷകര്‍ക്ക് യഥേഷ്ടം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള അവസരമാണ് ഇപ്പോള്‍ തുറന്നു കിട്ടിയിരിക്കുന്നത്. കോര്‍പറേറ്റ് കമ്പനികള്‍ക്ക് കര്‍ഷകരുമായി കരാറുണ്ടാക്കി കൃഷി നടത്താനും നിയമം പ്രാബല്യത്തിലായതോടെ അവസരമൊരുങ്ങി.
പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരെ സ്വയംപര്യാപ്തരാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന് കി ബാത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആഗ്രഹിക്കുന്ന തുകയ്ക്ക് കര്‍ഷകര്‍ക്ക് എവിടെ വേണമെങ്കിലും ഉല്പന്നങ്ങള് വില്ക്കാന് അവസരം നല്‍കുന്നതാണ് പുതിയ നിയമങ്ങള്‍. ഇടനിലക്കാരെ ഇല്ലാതാക്കിയതോടെ ഉയര്‍ന്ന വില നേടാന്‍ കര്‍ഷകര്‍ക്കാകും. ഇത് കര്‍ഷകരെ ബന്ധനങ്ങളില്‍ നിന്ന് മോചിതരാക്കും. ആത്മനിര്‍ഭര്‍ ഭാരതെന്ന സ്വപ്നത്തിന്റെ നട്ടെല്ലാണ് കര്ഷകരെന്നുമാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here