വിജയ് പി നായരെ ലോഡ്ജിലെത്തിച്ച് തെളിവെടുത്തു

സ്ത്രീകള്‍ക്ക് എതിരെ അശ്ലീല പരമര്‍ശങ്ങള്‍ ഉളള വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ ലോഡ്കിലെത്തിച്ച് തെളിവെടുത്തു.

ഭാഗലക്ഷ്മി അടക്കമുളളവരുടെ പരാതിയില്‍ കേസ് അന്വേഷണം പോലീസ് കടുപ്പിക്കുന്നു.അന്വേഷണം സൈബര്‍ പോലീസിന് കൈമാറും.

ഭാഗ്യലക്ഷ്മി അടക്കമുളളവരുടെ മൊ‍ഴി പോലീസ് രേഖപ്പെടുത്തി. പോലീസിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിവാദ വീഡിയോ യുട്യൂബ് നീക്കം ചെയ്തു

ഭാഗ്യലക്ഷ്മി ,ദിയാസന , ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നീവരുടെ പരാതിയില്‍ ഇന്നലെ മ്യൂസിയം പോലീസ് കസ്റ്റഡിയില്‍ എടുത്ത വിജയ് പി നായരെ തെളിവെടുപ്പിന്‍റെ ഭാഗമായിട്ടാണ് അയാള്‍ താമസിച്ചിരുന്ന തമ്പാനൂരിലെ ലോഡ്ജിലെത്തിച്ച് തെളിവെടുത്തത്.

മ്യൂസിയം പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. ലോഡ്ജ് മുറിയില്‍ നിന്ന് വീഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിച്ച ട്രൈപോഡ് അടക്കമുളള ഉപകരണങ്ങള്‍ പോലീസ് കണ്ടെടുത്തു. ലാപ്ടോപ്പ് അടക്കമുളള ഉപകരണങ്ങള്‍ നേരത്തെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വിജയ് പി നായര്‍ ശാന്തിവിള ദിനേശ് എന്നീവര്‍ക്ക് എതിരായി നല്‍കിയ പരാതിയില്‍ ഭാഗ്യലക്ഷ്മി ദിയസന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നീവരുടെ മൊ‍ഴി പോലീസ് രേഖപ്പെടുത്തി. ഭാഘ്യലക്ഷ്മിയുടെ ഫ്ലാറ്റിലെത്തിയും മറ്റുളളവരുടെ മൊ‍ഴി പോലീസ് സ്റ്റേഷനില്‍ വെച്ചുമാണ് രേഖപ്പെടുത്തിയത്.

പോലീസിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിവാദ വീഡിയോ യുട്യൂബ് നീക്കം ചെയ്തു. വിജയ് പി നായരെ ഉച്ചക്ക് ശേഷം കോടതി മുന്‍പാകെ ഹാജരാക്കും. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ കോടതിയില്‍ ഹാജരാക്കുക.ഭാഗ്യലക്ഷ്മി നല്‍കിയ മുന്‍ കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.

വെളളിയാ‍ഴ്ച്ച കേസ് കോടതി പരിഗണിക്കും. വിജയ് പി നായര്‍ , ശാന്തിവിള ദിനേശ് എന്നീവര്‍ക്ക് എതിരായ സ്തീകളുടെ പരാതിയില്‍ അന്വേഷണം പോലീസ് കടുപ്പിക്കുകയാണ്.

കേസ് അന്വേഷണം സൈബര്‍ പോലീസിന് കൈമാറും. ഇന്നലെ രാത്രിയോടെയാണ് പോലീസ് ആസ്ഥാനത്ത് നിന്ന് കേസ് അന്വേഷണം കൈമാറി ഉത്തരവ് ഇറങ്ങിയത്. നാളെ സൈബര്‍ പോലീസ് കേസന്വേഷണം ഏറ്റെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News