യൂട്യൂബിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വിജയ്. പി നായരുടെ എല്ലാ അശ്ളീല വീഡിയോയും യൂട്യൂബ് തന്നെ ഡിലീറ്റ് ചെയ്തിരുന്നു. ഇയാളുടെ യൂട്യൂബ് ചാനലടക്കമാണ് നീക്കം ചെയ്തത്. എന്നാൽ വിജയ്. പി നായർക്കെതിരെ വീണ്ടും പരാതി. സൈനികരുടെ സംഘടനയാണ് വിജയ് പി നായര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
യൂട്യൂബ് ചാനലിലൂടെ ഇയാള്‍ സൈനികരെ അധിക്ഷേപിച്ചെന്നാണ് പരാതി. പട്ടാളക്കാര്‍ സ്ത്രീലമ്പടന്മാരും ബലാത്സംഗം നടത്തുന്നവരും ആണെന്ന് വീഡിയോയില്‍ വിജയ്. പി നായര്‍ പറയുന്നെന്നാണ് പരാതിയിലുള്ളത്.ഒട്ടനവധി വീഡിയോകൾ ഇയാളുടെ ചാനലിൽ ഉണ്ടായിരുന്നു .ചാനൽ അടക്കം ഡിലീറ്റ് ചെയ്യപ്പെട്ടു.
vitrix scene എന്നായിരുന്നു ചാനലിന്റെ പേര്.സിനിമ സംബന്ധിയായും സ്റ്റോക്ക് മാര്‍ക്കറ്റിംഗ് സംബന്ധിച്ചുമായിരുന്നു ആദ്യമൊക്കെ വീഡിയോകള്‍ചെയ്തിരുന്നത്. പിന്നീട് അശ്ലീലതയും സ്ത്രീവിരുദ്ധതയും കൂട്ടിചേര്‍ത്ത് വീഡിയോകള്‍ തയ്യാറാക്കി ഇദ്ദേഹം തന്നെ അവതരിപ്പിക്കുകയായിരുന്നു.
‘കേരളത്തിലെ ഫെമിനിസ്റ്റുകള്‍ സ്ഥിരമായി ജെട്ടി ധരിക്കാറില്ല’ സ്ത്രീകളെ വശീകരിക്കാനുള്ള മന്ത്രം, രതി മൂര്‍ച്ഛ നല്‍കിയ മകന്‍ തുടങ്ങി കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളും തലക്കെട്ടിലുമായിരുന്നു ഇദ്ദേഹം വീഡിയോ അവതരിപ്പിച്ചിരുന്നത്.
സുഗതകുമാരി, ഭാഗ്യലക്ഷ്മി, രഹ്നഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി , കനക ദുര്‍ഗ്ഗ തുടങ്ങി പേര് പറഞ്ഞും പേര് പറയാതെ തന്നെ ഐഡിന്റിറ്റി പറഞ്ഞുമൊക്കെയായിരുന്നു ഇയാള്‍ വീഡിയോകള്‍ ചെയ്തിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here