ഉത്തര്‍പ്രദേശ് കൂട്ടബലാത്സംഗത്തില്‍ വ്യാപക പ്രതിഷേധം

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ നിര്‍ഭയ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.ഡൽഹിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ നിർഭയയ്ക്ക് വേണ്ടി ക്യാമ്പയിനുകൾ ശക്തമായിരുന്നു .നിര്‍ഭയയെ രാജ്യം മുഴുവന്‍ അറിയുകയും വലിയ പ്രതിഷേധം ഉയരുകയും ചെയ്തു.ഇന്ന് ഉത്തർപ്രദേശിൽ നിര്‍ഭയക്കൊപ്പം ദളിത് എന്ന ഹാഷ്ടാഗിൽ നിരവധി പേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്.

സാമൂഹ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തരുമെല്ലാം രാജ്യത്തെ സ്ത്രീസുരക്ഷയിലെ അപാകതകളും ദളിത് വിഭാഗക്കാര്‍ക്ക് നേരെ നിരന്തരമായി നടക്കുന്ന അതിക്രമങ്ങളും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. നാവ് മുറിക്കപ്പെട്ട്, നട്ടെല്ലുകള്‍ തകര്‍ക്കപ്പെട്ട് ക്രൂരമായി പീഡിപ്പിക്കപ്പെട്ട പത്തൊന്‍പതുകാരിയായ ദളിത് പെണ്‍കുട്ടിയെ അറിയാതെ പോയെന്ന് നിരവധി പേര്‍ ട്വീറ്റിൽ പറയുന്നു. മറന്നുപോയ നിര്‍ഭയ എന്ന വാക്കുകളോട് കൂടിയാണ് ട്വീറ്റുകള്‍.

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ വെച്ചായിരുന്നു പെണ്‍കുട്ടിയെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. മൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് കുട്ടിയെ ഇവര്‍ ബലാത്സംഗം ചെയ്തത്. കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. ആദ്യം അലിഗറിലെ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ദല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News