നാട്ടുകാരുടെ പരാതിയെ തുടർന്ന് അഭയകേന്ദ്രം അടച്ചുപൂട്ടി

അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചുവന്ന  അഭയകേന്ദ്രം അധികൃതര്‍ അടച്ചുപൂട്ടി 16 അന്തേവാസികളെ പത്തനാപുരം ഗാന്ധിഭവനില്‍ ഏല്‍പ്പിച്ചു.
ശാസ്താംകോട്ട കാരാളിമുക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ചാരിറ്റബിള്‍ ട്രസ്റ്റില്‍ അന്തേവാസികള്‍ക്ക് കൃതൃമായി ഭക്ഷണം നല്‍കുന്നില്ലെന്നും ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുന്നുമെന്നും ഉള്ള നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പ്് ധികൃതര്‍ എത്തി അഗതി മന്ദിരത്തില്‍ പരിശോധന നടത്തി വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന അഗതിമന്ദിരം അടച്ചു പൂട്ടുകയായിരുന്നു.

തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം 16 അന്തേവാസികളെയും ഏറ്റെടുക്കുകയും കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം ഗാന്ധിഭവന്റെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ നിരീക്ഷണത്തിലാക്കുകയും ചെയ്തു.7 ദിവസത്തിന് ശേഷം ഗാന്ധിഭവന്‍ അഗതിമന്ദിരത്തിലേക്ക് ഇവരെ മാറ്റുമെന്നും ഇവര്‍ക്കാവശ്യമായ ചികിത്സയും പരിചരണവും നല്‍കുമെന്നും ഗാന്ധിഭവന്‍ സെക്രട്ടറി ഡോ.പുനലൂര്‍ സോമരാജന്‍ അറിയിച്ചു.

സാമൂഹ്യനീതി ജില്ലാ ഓഫീസര്‍ സിജുബെന്‍,ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ്,ചവറ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിസ്സാമൂദ്ദീന്‍,അഡ്വ.രാജീവ് രാജധാനി,ഷാജഹാന്‍ രാജധാനി,സിദ്ധിഖ് മംഗലശ്ശേരി,ജെ.എസ്. മോഹന്‍,ഗാന്ധിഭവന്‍ സേവനപ്രവര്‍ത്തകരായ ശ്രീലത,സുമേഷ്,അനീഷ്,അജ്മല്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഇവരെ ഏറ്റെടുത്തത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here