ആ വേഷം ഞാന്‍ ഇന്നസെന്റിനെക്കാള്‍ നന്നാക്കുമായിരുന്നു: ജഗതി ശ്രീകുമാര്‍

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരങ്ങളില്‍ ഒരാളാണ് ജഗതി ശ്രീകുമാര്‍. 2012ലെ കാറപകടത്തെ തുടര്‍ന്ന് അഭിനയരംഗത്തു നിന്നും ഒരു ചെറിയ ഇടവേള എടുത്തിരിക്കുകയാണ് അദ്ദേഹം. മലയാളികള്‍ ഒന്നടങ്കം ആഗ്രഹിക്കുന്നത് ജഗതി ശ്രീകുമാറിന്റെ അഭിനയത്തിലേക്കുള്ള തിരിച്ചു വരവാണ്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ അദ്ദേഹം നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെതിളങ്ങിയിട്ടുണ്ട്.

ജഗതി ശ്രീകുമാറിന്റെ ഹാസ്യവേഷങ്ങളെല്ലാം സിനിമാ പ്രേമികള്‍ ഇന്നും ഓര്‍ത്തിരിക്കുന്നവയാണ്. ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കൈരളി ടിവിയില്‍ വന്ന വെള്ളിത്തിരയിലെ അമ്പിളിക്കല എന്ന പരിപാടിയില്‍ അഭിനയജീവിതത്തെകുറിച്ചു പറയുമ്പോള്‍ അഭിനയിക്കണം എന്ന് തോന്നിയ രണ്ടു വേഷങ്ങളെക്കുറിച്ച് അദ്ദേഹം പ്രത്യേകം ഓര്മിക്കുന്നുണ്ട്.

തകരയിലെ ചെല്ലപ്പനാശാരി എന്ന വേഷം നെടുമുടിവേണു അഭിനയിച്ചു ഏറെ പ്രശസ്തമായ വേഷമാണ്. ആ വേഷം ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് സിനിമ കാണുമ്പോള്‍ തോന്നിയിട്ടുണ്ട്. നെടുമുടിവേണു അഭിനയിച്ച അത്രത്തോളം വരുമോ എന്ന് സംശയം തോന്നിയിട്ടുണ്ട് എന്നും ജഗതി ശ്രീകുമാര്‍ പറയുന്നുണ്ട്.

മോഹന്‍ലാലിനൊപ്പം രസതന്ത്രത്തില്‍ ഒരു ആശാരിയുടെ വേഷം ഉണ്ടെന്നു ലാല്‍ ആദ്യം വിളിച്ചു പറഞ്ഞിരുന്നു. പക്ഷെ പിന്നീട അത് ഇന്നസെന്റ് ആണ് ചെയ്തത്. അത് ഞാനായിരുന്നെങ്കില്‍ അതിലും നന്നാകുമായിരുന്നു എന്ന് വിശ്വസമുണ്ട്. ഞാന്‍ ആ ഗോത്രവുമാണ്. അതുകൊണ്ടു തന്നെ നന്നായി ചെയ്യാന്‍ പറ്റിയെന്നേ എന്ന് പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here