മധ്യപ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് യുവതി ആത്മഹത്യ ചെയ്തു

മധ്യപ്രദേശിലെ നാര്‍സിങ്പൂരില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് യുവതി ആത്മഹത്യ ചെയ്തു. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഹാത്രാസിലെ പെണ്‍കുട്ടിയുടെ വിഷയത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുന്നതിനിടയിലാണ് ദാരുണ സംഭവം.

നാല് ദിവസങ്ങള്‍ക്ക് മുന്‍പ് 3 പേര്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. പശുവിന് പുല്ലുവെട്ടാന്‍ പോയപ്പോഴാണ് 32കാരിയായ യുവതിയെ പീഡിപ്പിച്ചത്.
എന്നാല്‍ സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടും പൊലീസ് കേസെടുത്തില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിയും ഭര്‍ത്താവും രേഖാമൂലം എഴുതിയുള്ള പരാതി സമര്‍പ്പിക്കാത്തതിലാണ് കേസെടുക്കാന്‍ വൈകിയതെന്നായിരുന്നു പൊലീസിന്റെ പ്രതികരണം.

കൃത്യവിലോപം നടത്തിയെന്ന് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച്ച അസിസ്റ്റന്‍ഡ് സബ് ഇന്‍സ്പെക്ടര്‍ മിഷിരാല്‍ കോഡപ്പെയെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here