മലപ്പുറം വണ്ടൂരില്‍ വന്‍ കഞ്ചാവ് വേട്ട; 171 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

മലപ്പുറം വണ്ടൂരില്‍ വന്‍ കഞ്ചാവ് വേട്ട. മിനി ലോറിയില്‍ കടത്താന്‍ ശ്രമിച്ച 171 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തു. 3 പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. സ്റ്റേഷനറി ഉല്‍പ്പന്നങ്ങളാണന്ന് തെറ്റിദ്ധരിപ്പിച്ച് ആണ് മിനി ലോറിയില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

ആന്ധ്രയില്‍ നിന്നും കൊച്ചിയിലേക്ക് കൊണ്ടു പോവുകയായിരുന്നു കഞ്ചാവ്. മലപ്പുറം ജില്ലയില്‍ വിതരണത്തിനായാണ് വയനാട് അതിര്‍ത്തി വഴി ജില്ലയിലേക്കെത്തിയത്.

ആന്ധ്രയില്‍ നിന്ന് സിമന്റ് നിറച്ച വലിയ ലോറിയില്‍ എത്തിയ കഞ്ചാവ് പ്രതികള്‍ മിനിലോറിയിലെത്തി കണ്ണൂര്‍ അതിര്‍ത്തിയില്‍ വച്ചാണ് മാറ്റിയത്. തുടര്‍ന്ന് മലപ്പുറത്ത് വിതരണം നടത്തി കൊച്ചിയിലെത്തിക്കാനായിരുന്നു പദ്ധതി.

പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ ഒരു കോടിയോളം വില വരും. ചെര്‍പ്പുളശേരി പാലക്കാപ്പറമ്പില്‍ ജാബിര്‍, ആലുവ കൊച്ചുപറമ്പില്‍ മിഥുന്‍, പുത്തന്‍വീട്ടില്‍ സുജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാളികാവ് റേഞ്ച് എക്‌സൈസും, എക്‌സൈസ് ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും, എക്‌സൈസ് ജില്ലാ ഇന്‍ന്റലിജന്‍സ് വിഭാഗവും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.

വാഹനത്തില്‍ എഴുപത്തിഏഴോളം പ്രത്യേക പാക്കറ്റുകള്‍ ആക്കി പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മൂടിയ നിലയില്‍ ആയിരുന്നു കഞ്ചാവ്.

ജില്ലയില്‍ ഇത്രയും അധികം അളവില്‍ മൊത്തവിതരണത്തിന് കൊണ്ടുവന്ന കഞ്ചാവ് പിടികൂടുന്നത് സമീപ കാലത്ത് ഇത് രണ്ടാം തവണ ആണ്. കഴിഞ്ഞ ആഴ്ച മലപ്പുറം പോലീസ് 300 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News