11 കാരിയെ സഹോദരിയും ആണ്‍സുഹൃത്തും ചേര്‍ന്ന് കഴുത്തു ഞെരിച്ചുകൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി

സഹോദരിയും ആണ്‍സുഹൃത്തും ചേര്‍ന്ന് ഇളയ സഹോദരിയെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളി. യുപിയിലെ മിര്‍സാപൂരിലാണ് സംഭവം. 11 വയസ്സുള്ള പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.

കേസില്‍ 15 വയസ്സുള്ള മൂത്ത സഹോദരിയും ആണ്‍സുഹൃത്തും അറസ്റ്റിലായി. ദൗര റെയില്‍വേ ക്രോസിങ് സമീപത്തുനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പ്രണയത്തിന് ഇളയ കുട്ടി തടസ്സമാകുന്നതും, അച്ഛനും അമ്മയ്ക്കും ഇളയ കുട്ടിയോടുള്ള അതിയായ വാല്‍സല്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് പറയുന്നത്.

വ്യാഴാഴ്ച ഉച്ചയോടെ പുറത്തുപോകാമെന്ന് പറഞ്ഞാണ് മൂത്ത കുട്ടി സഹോദരിയെ കൂട്ടിക്കൊണ്ടു പോകുന്നത്. ബോയ് ഫ്രണ്ടിന്റെ ബൈക്കിലാണ് മൂവരും ഔട്ടിങ്ങിന് പോയത്. തുടര്‍ന്ന് നഗരത്തിലെത്തി ഹോട്ടലില്‍ നിന്ന് ഭക്ഷണവും പുതിയ വസ്ത്രവും വാങ്ങിക്കൊടുത്തു.

തിരിച്ചു വരുന്നതിനിടെ കുട്ടി വണ്ടിയിലിരുന്ന് ഉറങ്ങി. ഈ തക്കം നോക്കി ഇരുവരും ചേര്‍ന്ന് കുട്ടിയെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മൃതദേഹം റെയില്‍വേ ട്രാക്കില്‍ തള്ളി. രാത്രിയായിട്ടും കുട്ടികള്‍ തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂത്ത കുട്ടിയെ കണ്ടെത്തിയത്. എന്നാല്‍ ഇളയ കുട്ടിയെ കണ്ടെത്താനായിരുന്നി
ല്ല. ഇതിനിടെ മൂത്തകുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം വെളിപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News