യുപിയില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍ സമീപത്തെ വയലില്‍; രണ്ടുപേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ദേഹാത് ജില്ലയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം വയലില്‍ വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ദേഹാതില ഗ്രാമത്തില്‍ നിന്ന് സെപ്റ്റംബര്‍ 26 നാണ് പെണ്‍കുട്ടിയെ കാണാതായത്.

സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരേ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ കൂടിയാണ്. അതേസമയം കുട്ടിയ്ക്ക് നേരേ ബലാത്സംഗശ്രമമുണ്ടായിട്ടുണ്ടെന്നാരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

വികൃതമാക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഓട്ടോപ്‌സി റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകുവെന്ന് പൊലീസ് അറിയിച്ചു.

‘പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് രണ്ടുപേരേ കസ്റ്റഡിയിലെടുത്തത്. നേരത്തേ ഭൂമിതര്‍ക്കത്തിന്റെ തന്റെ മകളെ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായി പിതാവ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്’- ദേഹാത് എസ്.പി കെ.കെ ചൗധരി പറഞ്ഞു.

യു.പിയിലെ ഹാത്രാസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് വീണ്ടും മറ്റൊരു പെണ്‍കുട്ടിയ്ക്ക് നേരേ ആക്രമണമുണ്ടായിരിക്കുന്നത്.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News