റേപ്പ് ടൂറിസം പരാമര്‍ശം; ഒരു ബിജെപിക്കാരന് മാത്രമേ ഇങ്ങനെ പറയാന്‍ സാധിക്കൂയെന്ന് സോഷ്യല്‍മീഡിയ; മാപ്പ് പറയണമെന്ന് ആവശ്യം

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹസ്രത്ത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചതിനെ ‘റേപ്പ് ടൂറിസ’മെന്ന് അധിക്ഷേപിച്ച് ബിജെപി നേതാവ് എസ് സുരേഷ്.

സുരേഷിന്റെ പരാമര്‍ശം:

”നിയമസംവിധാനങ്ങള്‍ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ പരിശ്രമമാണ് ഉത്തര്‍പ്രദേശില്‍ സംഭവിക്കുന്നത്. രാജസ്ഥാനില്‍ രണ്ട് കൊച്ചുപെണ്‍കുട്ടികള്‍ റേപ്പ് ചെയ്യപ്പെട്ടപ്പോള്‍ അത് ബലംപ്രയോഗിച്ചുള്ളതായിരുന്നില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രിയങ്കരനായ അശോക് ഗെഹ് ലോട്ട് പറഞ്ഞത്. വിഡ്ഢിയായ മുഖ്യമന്ത്രി രാജസ്ഥാനിലിരിക്കുമ്പോള്‍ അവിടേക്കായിരുന്നു, ആള്‍ക്കാര്‍ വിമര്‍ശിക്കുന്ന റേപ്പ് ടൂറിസം പോലെയുള്ള യാത്ര നടത്തേണ്ടത്. കാരണം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റേപ്പ് നടക്കുന്നത് രാജസ്ഥാനിലാണ്.”

ഹത്രാസില്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് കുടുംബത്തെ രാഹുലും പ്രിയങ്കയും സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചാനല്‍ ചര്‍ച്ചയിലായിരുന്നു എസ് സുരേഷിന്റെ മോശം പരാമര്‍ശം. അദ്ദേഹം മാപ്പുപറയണമെന്നാവശ്യപ്പെട്ട് സോ്ഷ്യല്‍മീഡിയ രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News