‘ഇനി ഇന്ന് മെഡിക്കല്‍ കോളേജില്‍ ആര് ഭക്ഷണം നല്‍കും, തക്കുടൂ… നീയില്ലാതെ ഞങ്ങള്‍ എങ്ങനെ മുന്നോട്ട് പോകും, ഞങ്ങളെങ്ങനെ ‘ഹൃദയപൂര്‍വം’ നടപ്പിലാക്കും…’; സനൂപിന്റെ ഓര്‍മകളില്‍ വിതുമ്പി പുതുശേരി

തൃശൂരില്‍ പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ ബിജെപി ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇന്നലെ രാത്രിയാണ് പതിയിരുന്ന ബിജെപി ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്.

തക്കുടൂ… എന്ന ആ നാട്ടുകാരുടെ വിളിയില്‍ നിന്ന് വ്യക്തമാണ് ആ നാടിന് അവിടുത്തെ സാധാരണക്കാര്‍ക്ക് സനൂപ് എത്ര പ്രിയപ്പെട്ടവനാണെന്ന്.

26 വയസിനിടയില്‍ ആ നാടിന്റെ എല്ലാ വിഷയങ്ങളിലും ഇടപെടാന്‍ കെല്‍പ്പുള്ള വ്യക്തിയായി മാറാന്‍ കഴിഞ്ഞെങ്കില്‍ അദ്ദേഹത്തിന്റെ സംഘടനാ പാഠവവും മാതൃകാപരം തന്നെ… രാപകലില്ലാതെ ആ നാടിനൊപ്പം നിന്നവനാണ് സനൂപെന്ന് നാട്ടുകാര്‍ പറയുന്നു.

സനൂപിന്റെ രക്തസാക്ഷിത്വം ഓര്‍മപ്പെടുത്തുന്ന ഓരോ ഇടങ്ങളിലും പ്രിയപ്പെട്ട തക്കുടൂ നീയില്ലാതെ ഞങ്ങളെങ്ങനെ മുന്നോട്ടു പോകുമെന്ന് നീയില്ലാതെ ഞങ്ങളെങ്ങനെ ഹൃദയപൂര്‍വം നടപ്പിലാക്കും… ഈറനണിഞ്ഞ മിഴികളുമായി സനൂപിന്റെ പ്രിയപ്പെട്ടവര്‍ കുറിച്ചിടുന്നത്…

അവന്റെ പേരോര്‍ത്തെടുക്കുമ്പോള്‍ പോലും മുഴുമിപ്പിക്കാന്‍ കഴിയാതെ മുറിഞ്ഞുപോവുന്ന പ്രദേശവാസികളുടെ പ്രതികരണം പറയുന്നുണ്ട് അവനെത്രമേല്‍ ആ നാടിനോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ടെന്ന്. സിപിഐഎമ്മിന്റെ പുതുശേരി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐയുടെ ചൊവ്വന്നൂര്‍ മേഖലാ ജോയിന്റ് സെക്രട്ടറിയുമാണ് സനൂപ്.

ചെറുപ്പം മുതല്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട സനൂപ് സിപിഐഎം സംരക്ഷണത്തിലാണ് സനൂപ് വളര്‍ന്നത് അതുകൊണ്ടുതന്നെ വേദനിക്കുന്നവരോടൊപ്പം ചേര്‍ന്ന് നില്‍ക്കുകയെന്നത് സനൂപിന്റെ ശീലവുമായിരുന്നു.

കൃത്യമായ ഗൂഡാലോചനയോടെയാണ് സംഘപരിവാര്‍ സംഘം ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സനൂപിനെ പിന്‍തുടര്‍ന്നെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു ആക്രമണം നടന്ന വഴിനീളെ വീണുകിടക്കുന്ന ചോരത്തുള്ളികള്‍ രക്തദാഹിയായ സംഘപരിവാരത്തിന്റെ വെറുപ്പിന്റെ രാഷ്ട്രീയ അടയാളങ്ങളാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News