അവന്‍ ശേഖരിച്ച പൊതിച്ചോറുകള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്യുമ്പോള്‍ അതേ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടം ടേബിളില്‍ അവനുമുണ്ടാവും: എഎ റഹീം

തൃശൂര്‍ ചൊവ്വന്നൂരിലെ ഡിവൈഎഫ്‌ഐ മേഖലാ ജോയിന്റ് സെക്രട്ടറിയും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായ സനൂപിനെ കൊലപ്പെടുത്തിയ ആര്‍എസ്എസ്, ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരതയെ ഒര്‍ത്തെടുത്ത് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം.

ആ നാടിന്റെ എല്ലാ ദുരിതങ്ങളിലും കഷ്ടപ്പാടുകളിലും സ്വന്തം നാടിനെയും ജനതയെയും ചേര്‍ത്ത് നിര്‍ത്തിയവനാണ് സനൂപെന്നും. സംഘപരിവാര്‍ സംഘം അവന്റെ ജീവനെടുക്കുന്നതിന്റെ തൊട്ടടുത്ത നിമിഷംവരെയും സഹജീവി സ്‌നേഹത്തെ അടയാളപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

ഇന്നലെ വീടുകയറി ആശുത്രിയിലെ കൂട്ടിരിപ്പുകാര്‍ക്കായി ഭക്ഷണം ശേഖരിക്കുമ്പോള്‍ ആ നാട്ടിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അവനുണ്ടായിരുന്നു അവന്‍ ഇന്ന് ഞങ്ങള്‍ക്കൊപ്പമില്ല.

‘പതിവ് പോലെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയപൂര്‍വ്വം കൗണ്ടര്‍ സജീവമായിരിക്കും. ആരും വിശപ്പോടെ മടങ്ങില്ല.അതേ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം ടേബിളിലോ,മോര്‍ച്ചറിയിലെ തണുത്തുറഞ്ഞ ഫ്രീസറിലോ അപ്പോള്‍ സനൂപ് ഉണ്ടാകും. ഒരുമാസത്തിന്‍റെ ഇടവേളയില്‍ ഈ കൊടിമരത്തില്‍ ഈ പതാക വീണ്ടും താ‍ഴ്ത്തിക്കെട്ടുന്നു’ എഎ റഹീം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here