അറിയുക കേരളമേ: 45 ദിവസം, ബിജെപി-ആര്‍എസ്എസ്, കോണ്‍ഗ്രസ് ഗുണ്ടകള്‍ കൊലപ്പെടുത്തിയത് നാല് സിപിഐഎം പ്രവര്‍ത്തകരെ; അരും കൊലകളില്‍ ജീവന്‍ നഷ്ടമായത് 35 വയസിന് താഴെയുള്ള ചെറുപ്പക്കാര്‍ക്ക്

ഒന്നര മാസം 4 കൊലപാതകങ്ങള്‍. പിന്നില്‍ ആര്‍എസ്എസ്- ബിജെപി, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍. അരും കൊലകളില്‍ നഷ്ടമായത് 35 വയസ്സില്‍ താഴെയുള്ള ചെറുപ്പക്കാര്‍. നാടിന്റെ സ്പന്ദനം അറിഞ്ഞ്, നാട്ടുകാര്‍ക്കൊപ്പം നിന്നവര്‍. അര വയര്‍ ഉണ്ണാനില്ലാത്തവര്‍ക്ക് ഇലയിട്ട് സദ്യ നല്‍കിയവര്‍. അവരെയാണ് വെട്ടിയും, കുത്തിയും കൊലപ്പെടുത്തിയത്.

ഓഗസ്റ്റ് 18, ആലപ്പുഴ കായംകുളത്ത് സിപിഐഎം എംഎസ്എം ബ്രാഞ്ച് കമ്മറ്റിയംഗം സിയാദ് കൊല്ലപ്പെട്ടു. കായംകുളം സ്വദേശി മൂജീബ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റില്‍ ആയി. പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചതിന് കോണ്‍ഗ്രസ്സ് കൗണ്‍സിലറെ അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 30 തിരുവോണത്തലേന്ന് ,കേരളം ഞെട്ടലോടെയാണ് ആ വാര്‍ത്ത ശ്രവിച്ചത്. തിരുവനന്തപുരം വെഞ്ഞാറംമൂട്ടില്‍ 2 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി. സംഭവത്തില്‍ കോണ്‍ഗ്രസ്സ്, ഐഎന്‍ടിയുസി പ്രവര്‍ത്തകള്‍ ഉള്‍പ്പെടെ അറസ്റ്റില്‍. ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെയാണ് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ കോണ്‍ഗ്രസ്സിന്റെ ഉന്നത നേതാക്കള്‍ക്കു വരെ പങ്കുണ്ട് എന്ന ആക്ഷേപവും ഉയര്‍ന്നു വന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോഴും, കൊലപാതകികളെ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ ശ്രമം.

ഏറ്റവുമൊടുവില്‍ തൃശ്ശൂര്‍ പുതുശ്ശേരിയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകം. പ്രതികളെല്ലാം ആര്‍എസ്എസ്, ബിജെപി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകള്‍. പൊലീസ് എല്ലാ പ്രതികളേയും തിരിച്ചറിഞ്ഞു കഴിഞ്ഞു.

നാടിന് പ്രിയപ്പെട്ടവനായിരുന്നു സനുപ്. ഒരു കൊലക്കത്തിയിലെ ചോരക്കറ മായും മുന്നെ അടുത്തത് കുത്തിയിറക്കുമ്പോള്‍ ലക്ഷ്യം മറ്റൊന്നല്ല. അടുത്ത കാലത്തായി സിപിഐ(എം) ലേക്ക് കോണ്‍ഗ്രസ്സില്‍ നിന്നും ബിജെപിയില്‍ നിന്നുമുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക് തടയുക എന്നതു തന്നെ. ഒപ്പം എല്‍ഡിഎഫ് സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വക്കുക എന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News