പെരുകുന്ന കൊവിഡ് രോഗികള്‍:സ്‌കൂളുകളുടെ വാഹന സൗകര്യം ഉപയോഗപ്പെടുത്തും.

തൃശൂര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10 ദിവസത്തിനുള്ളില്‍ ഇരട്ടിയായി.ഇന്ന് 425 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് .
തൃശൂരില്‍ കോവിഡ് രോഗികള്‍ പെരുകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി. രണ്ടാഴ്ചയ്ക്കകം രോഗവ്യാപന ത്തോതു കുറയ്ക്കാനുള്ള ശ്രമത്തില്‍ ആണ് തൃശൂര്‍ . കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും വാര്‍ഡ് തലം മുതല്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാനും മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

കൊവിഡ് രോഗവ്യാപനം ഏറെയുള്ള ഇടങ്ങളില്‍ നിന്നു രോഗികളെ ആശുപത്രികളില്‍ എത്തിക്കാന്‍ സ്വകാര്യ സ്‌കൂളുകളുടെ വാഹന സൗകര്യം ഉപയോഗപ്പെടുത്തും. മിനി ബസുകളാണ് ഇതിനായി തിരഞ്ഞെടുത്തത്. ഇതോടൊപ്പം ആശുപത്രികളിലെ ആംബുലന്‍സ് സൗകര്യവും വിപുലപ്പെടുത്തും.

ത്രിതല പഞ്ചായത്ത് സംവിധാനത്തെ വീണ്ടും ജാഗ്രതയോടെ പ്രവര്‍ത്തിപ്പിക്കും. ജനപ്രതിനിധികള്‍, തഹസില്‍ദാര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, എഇഒമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ക്രോഡീകരിക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ-അങ്കണവാടി വര്‍ക്കര്‍മാര്‍, അധ്യാപകര്‍ എന്നിവരെ ഗ്രൂപ്പുകളാക്കി തിരിച്ച് പ്രവര്‍ത്തനം വിപുലമാക്കും.

സ്വകാര്യ ആശുപത്രികളില്‍ എത്ര പേരെ വരെ ചികിത്സിക്കാമെന്നതില്‍ രണ്ടുദിവസത്തിനകം ധാരണ ഉണ്ടാക്കാനും യോഗം തീരുമാനിച്ചു.
ജില്ലയിലെ മാര്‍ക്കറ്റുകള്‍ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും അടച്ചിടും.മാര്‍ക്കറ്റുകളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധന കര്‍ശനമാക്കണം.

ന്മവഴിയോരത്തുള്ള അനധികൃത മീന്‍, പച്ചക്കറി കച്ചവടങ്ങള്‍ നിരോധിക്കും.
ന്മവിവാഹ വിവരങ്ങള്‍ പൊലീസ് സ്റ്റേഷനുകളില്‍ നാലു ദിവസം മുന്‍പു നല്‍കണം.

തലേന്നും പിറ്റേന്നുമായി ആളുകളെ ക്ഷണിച്ച് വിവാഹം നടത്തുന്ന പ്രവണത പാടില്ല.പൊലീസ് സ്റ്റേഷന്‍, ആരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ വിവാഹത്തലേന്നു വീടുകളിലെത്തി വിവരങ്ങള്‍ ആരായും.

തൊഴിലുറപ്പു തൊഴിലാളികള്‍ കൂട്ടമായിരുന്നു ഭക്ഷണം കഴിക്കുന്നതു നിരോധിക്കും.കോവിഡ് നിയന്ത്രണം ലംഘിച്ച് കച്ചവടം നടത്തിയാല്‍ കടകള്‍ അടച്ചു പൂട്ടും.

അതിഥി തൊഴിലാളികളെ നിരീക്ഷിക്കാന്‍ പഞ്ചായത്ത് തലത്തില്‍ സംവിധാനം വേണം.തിരക്കുള്ള കടകളില്‍ ടോക്കണ്‍ സമ്പ്രദായം വേണം.
പ്രതിദിന വര്‍ധനവ് വന്നതോടെയാണ് തീരുമാനം .ഉറവിടം അറിയാത്ത കേസുകളുടെ എണ്ണവും ജില്ലയില്‍ മിക്കവാറും ദിവസവും വര്‍ധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News