യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; 15കാരിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി

യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം. മീററ്റില്‍ പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ലഹരിമരുന്ന് നല്‍കി ബന്ധുവും സുഹൃത്തും പീഡിപ്പിക്കുകയായിരുന്നു.

പീഡനദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയെന്നും പൊലീസ് പറയുന്നു. അതേസമയം ലക്നൗവിൽ മറ്റൊരു പീഡനം കൂടി റിപ്പോർട്ട് ചെയ്തു. 22 കാരിയാണ് പീഡനത്തിന് ഇരയായത്.

യുപിയിൽ പരാതി നൽകാൻ ഭയന്ന് 800 കിലോമീറ്ററോളമാണ് 22കാരി യാത്ര ചെയ്തത്. ലക്നൗവിൽ ജീവിക്കുന്ന നേപ്പാൾ സ്വദേശിയാണ് സുഹൃത്തു താമസിക്കുന്ന മഹാരാഷ്ട്രയിലെ നാഗ്പുരിലെത്തി പൊലീസിനെ സമീപിച്ചത്. കൂട്ടുകാരിയുടെ സുഹൃത്ത് ലഹരിമരുന്നു നൽകിയ ശേഷം പീഡിപ്പിച്ചെന്നാണ് ആരോപണം.

ഇരുവരുമൊത്തുള്ള രംഗങ്ങൾ വിഡിയോയിൽ പകർത്തിയ യുവാവ് താൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ അവ പുറത്തുവിടുമെന്നും പരാതി നൽകിയാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. യുവതിയുമായി പൊലീസ് സംഘം ലക്‌നൗവിലേയ്ക്കു തിരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News