ഹാഥ്‌രസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്‌ച പരിഗണിക്കും.
കേസിന്റെ തുടർനടപടി ഡൽഹിയിലേക്ക് മാറ്റണമെന്നും കേസിൽ സുപ്രീംകോടതി, ഹൈക്കോടതി സിറ്റിങ് ജഡ്‌ജിമാരുടെയോ വിരമിച്ച ജഡ്‌ജിമാരുടെയോ മേൽനോട്ടത്തിൽ സിബിഐ, എസ്‌ഐടി അന്വേഷണം വേണമെന്നുമാണ് സാമൂഹ്യപ്രവർത്തകൻ സത്യംദുബേ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
ക്രമസമാധാന നില തകരാറിലായ ഉത്തർപ്രദേശിൽ അനുച്ഛേദം 356 പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സി ആർ ജയ സുഖിനും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
കേസ് അട്ടിമറിക്കാൻ പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ മജിസ്‌ട്രേട്ടും നടത്തിയ നീക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച ജുഡീഷ്യൽ ഉദ്യോഗസ്ഥൻ ചന്ദ്രബാൻസിങ്ങും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here