തൃശ്ശൂരില്‍ സിപിഐഎം പ്രവർത്തകനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലെ ബ്രാഞ്ച് കമ്മിറ്റികളില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പ്രതിഷേധം നടന്നത്. ബിജെപി കോണ്‍ഗ്രസ് കൂട്ടുകെട്ടിന്‍റെ കൊലപാതകങ്ങള്‍ക്കെതിരായ ശക്തമായ ശബദ്ദമായി മാറി പ്രതിഷേധ ധര്‍ണ.
45 ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെടുന്ന നാലാമത്തെ സിപിഐഎം പ്രവര്‍ത്തകനാണ് സനൂപ്. സനൂപിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്രാഞ്ച് കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മണക്കാട് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സിഐടിയു സംസ്ഥാന സെക്രട്ടറി വി.ശിവന്‍കുട്ടി പങ്കെടുത്തു.
കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് അഞ്ച് പേര്‍ മാത്രമാണ് ഓരോ കേന്ദ്രത്തിലും പ്രതിഷേധിച്ചത്. തുടര്‍ച്ചയായി സിപിഐഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തി പ്രകോപനം സൃഷ്ടിക്കാനാണ് ആര്‍എസ്എസും കോണ്‍ഗ്രസും ശ്രമിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് സംയമനത്തോടെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുകയാണ് സിപിഐഎം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here