ഇടത് എംപിമാര്‍ ഞായറാ‍ഴ്ച ഹാഥ്റസ് സന്ദര്‍ശിക്കും

ദളിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ഹാഥ്‌രസില്‍ ഇടത് എംപിമാരുടെ സംഘം സന്ദര്‍ശനം നടത്തും.

സിപിഐ എം, സിപിഐ, ലോക് താന്ത്രിക് ജനതാദള്‍ എന്നീ പാര്‍ട്ടികളുടെ എംപിമാരാണ് ഒക്ടോബര്‍ 11ന് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുക. എളമരം കരീം, ബികാസ് രഞ്ജന്‍ ഭട്ടാചാര്യ (സി.പി.എം), ബിനോയ് വിശ്വം (സി.പി.ഐ), എം.വി.ശ്രേയാംസ് കുമാര്‍ (എല്‍.ജെ.ഡി) എന്നിവര്‍ സംഘത്തിലുണ്ടാവും.

പെണ്‍കുട്ടിയുടെ കുടുംബത്തിനുനേരെയും നിരന്തരം ആക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സുരക്ഷയെപ്പറ്റിയും മറ്റും ആരായാന്‍ ഹാഥ്‌രസ് ജില്ലാ കലക്ടറെയും, ജില്ലാ പൊലീസ് മേധാവിയെയും എംപിമാരുടെ സംഘം കാണുന്നുണ്ട്.

ഹാഥ്‌രസില്‍ ദിവസങ്ങളോളം പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. രാജ്യമൊട്ടുക്കും പ്രതിഷേധമുയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് അവിടെ മാധ്യമങ്ങളേപ്പോലും പോകാന്‍ അനുവദിച്ചത്.

ഇടതു നേതാക്കളായ സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്, ഡി. രാജ എന്നിവരും കഴിഞ്ഞ ദിവസം ഹാഥ്‌രസ് സന്ദര്‍ശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News