കൊച്ചിയിലെ ആദായനികുതി വകുപ്പ് റെയ്ഡുമായി ബന്ധപ്പെട്ട് സൂചിപ്പിച്ച പേര് തന്റേതെന്ന് തൃക്കാക്കര എം.എൽ.എ പി.ടി.തോമസ്.
കൊച്ചി ഇടപ്പള്ളിയിൽ ആദായനികുതി വകുപ്പ് റെയ്ഡിന് എത്തിയപ്പോൾ മുതിർന്ന കോൺഗ്രസ് എം.എൽ.എ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടതായി ആയി വലിയ വാർത്ത പ്രചരിച്ചു.
ഇടതു എം.എൽ.എമാരടക്കം പലരും സൂചനകൾ തൽകി ഫേസ്ബുക്കിൽ പോസ്റ്റുമിട്ടു.സോഷ്യൽ മീഡിയയിൽ വലിയ ട്രോൾ ആയി മാറി
പോസ്റ്ററുകളിൽ പ്രചരിപ്പിക്കുന്ന എം.എൽ.എ താനാണെന്ന് തൃക്കാക്കര എം.എൽ.എ പി.ടി.തോമസ് പറഞ്ഞു. തന്റെ മുൻ ഡ്രൈവറുടെ ഭൂമി സംബന്ധമായ ഇടപാടുകൾക്കായാണ് താൻ സ്ഥലത്തു പോയത്.
അവിടെ നിന്നും മടങ്ങും വഴി ചിലർ പോകുന്നത് കണ്ടിരുന്നു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും,സ്ഥലത്തു നിന്നും താൻ ഓടി രക്ഷപ്പെട്ടു എന്നത് വ്യാജപ്രചാരണമാണെന്നും പി.ടി.തോമസ് പറഞ്ഞു.
ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 88 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. എം.എൽ.എയ്ക്കൊപ്പം സ്ഥലത്തുണ്ടായിരുന്ന റിയൽ എസ്‌റ്റേറ്റ് ഇടപാടുകാരൻ രാമകൃഷ്ണനെയും സഹായിയെയും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്തത് കള്ളപ്പണമാണെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. കേസിൽ എം.എൽ.എയെയും ചോദ്യം ചെയ്തേക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here