നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ബി.ജെ.പി സംസ്ഥാനത്ത് ഗുണ്ടകളെയും ആയുധങ്ങളും ഇറക്കിത്തുടങ്ങിയെന്ന് മഹുവ മൊയ്ത്ര.
പശ്ചിമ ബംഗാളില്‍ ബിജെപി നടത്തിയ റാലി സംഘർഷത്തില്‍ അവസാനിച്ചതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര ബിജെപിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
മാര്‍ച്ച് വരെ ബി.ജെ.പി ഇത്തരത്തില്‍ ആക്രമണം തുടരുമെന്നും മഹുവ മൊയ്ത്ര പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ അതിര്‍ത്തിയില്‍ എവിടെയെങ്കിലും പുതിയതായി ഏറ്റുമുട്ടല്‍ നടന്നതായി അമിത് ഷാ പ്രഖ്യാപിക്കുമെന്നും അവര്‍ പറഞ്ഞു.
വെടിമരുന്നും ആയുധങ്ങളും കരുതിക്കൊണ്ടാണ് ബിജെപി ‘സമാധാന’ റാലി നടത്തിയതെന്നന്നാണ് നേരത്തെ തൃണമൂല്‍ കോണ്‍ഗ്ര്സ് എം പി കക്കോലി ജി ദാസ്തിദാര്‍ പറഞ്ഞത്.ർ
100 പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുമതിയുള്ള പരിപാടിയില്‍ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്. നിയമം ലംഘിച്ച് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിന് പിന്നാലെ പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
അക്രമാസക്താരായ ബിജെപി പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്നാരോപിച്ച് ബിജെപി നടത്തിയ ‘നബന്ന ചലോ’ പ്രക്ഷോഭത്തിലാണ് സംഘര്‍ഷമുണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here